വികലമായ ചിന്തകള്‍.......

പേജുകള്

വ്യാഴാഴ്‌ച, ജനുവരി 12, 2012

പിന്നംബുരങ്ങള്‍

വെള്ളപ്പട്ടിന്റെ  പുതു മണത്തില്‍-
പരിഭവം പകരാതെ പ്രണയം പറയാതെ-
പരിചയം നടിക്കാതെ മയങ്ങിടുന്നു.
കേട്ട് പഴകിയ രാമായനതിന്‍-
ഏടുകള്‍ ആരോ മെല്ലെ  ചൊല്ലിടുന്നു.
 എന്തിനെന്നറിയാതെ തനിയെ-
പുകയുന്ന രാമച്ചവും അതിന്‍-
ആത്മന്തരീക്ഷത്തില്‍ സുഗന്ദമായി.
എരി തിരി വീഴുന്നോട്ടുവിളക്കില്‍
ആരോ പകര്‍ന്നോരിതിരി എണ്ണയും
മുരിവച്ച തേങ്ങയും ചന്ദനത്തിരികളും
കൂട്ടായി ചുറ്റിനും കലങ്ങിയ കണ്കളും
ഇന്നലെ പിന്നംബുരങ്ങില്‍ നിന്‍ വിധിയോര്‍ത്ത്-
ആര്‍ത്തു ചിരിച്ചവര്‍ ഇന്നുനിന്‍ കാല്ക്കെഴില്‍
കാന്നീരവാര്‍ക്കുന്നു, നാനമില്ലതത് മാനവന്‍ മാത്രം
പലകുറി നീ  വിളിച്ചൊര കല്പനിക്കാരന്‍
വന്നിത നില്‍ക്കുന്നു നിന്‍ ശവ മാടം കെട്ടാന്‍
ഒരു കുപ്പി ബ്രാണ്ടിയും മഴുവുമായി
വന്നവര്‍ തേടി പിടിച്ചത് പിറകിലെ മുത്തശ്ശി മാവിനെ
അനുജനോ, ചേട്ടനോ, ചേച്ചിയോ പെങ്ങളോ
ആരുമാവട്ടെ, ചൊല്ലിയതെന്തുവാമാവട്ടെ
മഴു ഓങ്ങിയ കൈകളില്‍ പിടിത്തമിട്ടു അവര്‍
ഒത്തു കൂടി, ചിന്തകള്‍ പലതരം നുരഞ്ഞു വന്നു
ഒടുവിലവര്‍ ഒരുമിച്ചു കൈകള്‍ ചേര്‍ത്ത്
മഴുവേന്തിയ കൈകളില്‍ കൊടുത്തു
ഗാന്ധിതന്‍ തലകള്‍ നനഞ്ഞ നൂറുകള്‍
എന്തിനീ പടു മാവിത് വെട്ടണം
ഇത്തിരി പോരുന്ന ശവം  പുകയ്ക്കാന്‍
ഒരു നല്ല തോണി പണിയുവാന്‍ തക്കതം
മാവിത് നാളേക്ക് നഷ്ടമല്ലല്ലോ
ചീന്തിയെരിയുന്ന മില്ലിലെ ചീളുകള്‍
വാങ്ങി പുകയ്ക്കം പകരമായി മാവിന്
ലാഭങ്ങള്‍ കൂട്ടി അവര്‍ പിരിഞ്ഞു
നാളേയ്ക്കു വില്‍ക്കുവാന്‍ മാവുമായി.
.............................................................

ചൊവ്വാഴ്ച, ജനുവരി 10, 2012

തിരകള്‍ക്കപ്പുറം തീരങ്ങള്‍ തേടി
അലയുന്നോരജ്ഞാത ഹൃദയം

മഴ പെയ്തു വര്‍ണങ്ങള്‍ മറയും - മാനത്തു
കണ്ണീരിന്‍ കനവു തിരയുന്നു വെറുതെ...

പാഴ്ക്കിനാവായി പോകും പകലിന്റെ -
പരിഭവം ചുമക്കുന്ന സൂര്യനും

തിരകളെ നോക്കി അടുക്കുവാന്‍ വെമ്പുന്നു
തീരങ്ങള്‍ അറിയാതെ തുഴയുന്ന തിരകള്‍ - അറിയുന്നതെവിടെ

അലയുന്നോരജ്ഞാത ഹൃദയം..?
ഒരു കൊടുംകാറ്റിനു കൂട്ടായ്‌ വരും

മഴയും, മഴക്കാറും, മിഴിനീര്‍ കണങ്ങളും
കാണാതെ പോകുന്നു പിന്നെയും

അലയുന്നോരജ്ഞാത ഹൃദയം... നിനക്കായ്‌
അലയുന്നു തീരമേ... വെറുതെ അലയുന്നു വീണ്ടും...




എവിടെയോ തേടി തിരഞ്ഞു
കാറ്റില്, മലയില് ഞാന് നിന്നെയലഞ്ഞു..
 ഒരു കുഞ്ഞു കാറ്റിന് മര്മ്മരം
എന്‍ മനസ്സിന് മിടിപ്പായി വളര്ന്നു..
ഇരുളും വെളിച്ചവും ഒന്നായി എന്‍
ഇരവിലും പകലിലും തേടിയലഞ്ഞു..
മിഴിനീര് വീഴാതെ നോക്കി ഞാന്
മിഴി മൂടി മറയാതിരിക്കാന്.
അകലുവാനയിരുന്നെങ്കില് എന്തിനെന്-
മനസ്സിന് തൊടിയില് വിരിഞ്ഞു-
ഹൃദയത്തില് പ്രണയ സൌരഭ്യം പടര്ത്തി..?
അകലുവാനയിരുന്നെങ്കില് എന്തിനു നീ
ഈ മുള്ളുള്ള ശിഖിരം തിരഞ്ഞു..?
ആരും അടുക്കതോരീ മുള്ളിന്-
മുകുരത്തില്‍ എന്തിനു നീ വിടര്ന്നു..?
സ്നേഹ ശലഭത്തിനു നുകരുവാന് പൂന്തേന് നിറച്ചു.
കാണാതൊളിപ്പിച്ച മുള്ളിന്‍
കണ്ണീരു കണ്ടൊരു പൂവ് നീ..
തേടിയലയുന്നു നിന്നെ വീഴും വരെ...
വീണു കൊഴിയാതിരുന്നെങ്കില്
ഈ മടിത്തട്ടില് ഉറക്കിയേനെ