വികലമായ ചിന്തകള്‍.......

പേജുകള്

തിങ്കളാഴ്‌ച, ഡിസംബർ 12, 2011

Address is also not resettled...Y,,,, may be still in angry....
Not yet unblocked.. May be Permanent...
The whole 23 hrs I used to be buzy, to fight, to make her mad, to make her disturbed, tensed and more over to do hurt her like anything.  This is because I know the balance 1 hr is good enough me to bring her back and vice versa. But I have to realize that, once that 1 hr will not be enough to give me the same result what I experienced. But I cant stop my expectation even that is true.

ഞായറാഴ്‌ച, ഡിസംബർ 11, 2011

I believed a lot, but now…….  It’s not a secret, even though it has been penetrating again and again.  I could always wrap my wounds by their trust. Why am losing it always from everyone…why they can’t keep it inside.  Every one is having their own excuses........ Still i beleive them, fool, am i, may be,... ys may be..

തിങ്കളാഴ്‌ച, ഡിസംബർ 05, 2011

മരണം

ഈ ഊഷര ഭൂമിയില്‍, പ്രതീക്ഷയുടെ മരുപ്പച്ചയില്‍
പ്രത്യാശയോടെ നിന്നെ കാത്തിരിക്കുന്ന എന്നില്‍
വരണ്ട മണല്‍ കാറ്റില്‍എന്നെ മൂടി
നീയും പറന്നകലുകയാണോ മരണമേ
കാലത്തിന്റെ കാല്പാടുകള്‍ എന്റെയീ
ഉടഞ്ഞ ഹൃദയത്തില്‍ കാളിയ നൃത്തം
ചവിട്ടി കടന്നു പോകുമ്പോള്‍
നിലവിളിക്ക്‌ ത്രാണിയില്ലാത്ത
എന്റെ നിനമുനങ്ങിയ ഞരമ്പുകള്‍
നീ പിന്നെയും കാണാതെ പോവുകയാണോ
സ്നേഹിച്ചവരെ വെറുത്തും
വെറുതവരെ സ്നേഹിച്ചും
എന്റെ ഹൃദയ നാഡിയില്‍
ദുഷ്ടതയുടെ ചുടു രക്തം നിറച്ചും,
എന്റെ കണ്ണുകള്‍ക്ക്‌
കഴുക ജന്മം പകര്‍ന്നും
സ്നേഹം പകരാന്‍
സര്‍പ്പ ദാന്ധങ്ങള്‍ ഏകിയും
എന്റെ മനുഷ്യതം മരപ്പിച്ചപ്പോഴും
ഞാന്‍ അറിയാതിരുന്ന മരണമെന്ന
മാത്രികത, എവിടെയാണ് നീ
മനസ്സിലാകാത്ത മനുഷ്യതമാണ്
മനുഷ്യനെ മനുഷ്യനല്ലതക്കുന്നതെന്ന്
ഞാന്‍ അനുഭവിച് അറിയുമ്പോഴേക്കും
തിരിച്ചറിയാന്‍ കഴിയാത്ത വിധം
എന്റെ കണ്ണുകളില്‍ കറുപ്പു നിറഞ്ഞിരുന്നു
ചുറ്റിലും നിന്നും സ്നേഹം കാണിച്ചു
എന്നെ പരാജയപ്പെടുതുംബോഴെങ്കിലും
മരണമേ നിനക്കെന്നെ ഒന്ന് വാരി പുണര്‍ന്നു കൂടെ...
ഇനിയെങ്കിലും ഈ വിഷ പല്ലുകള്‍ നിര്ജീവമാകിക്കൂടെ
 
 

വ്യാഴാഴ്‌ച, ഡിസംബർ 01, 2011

പ്രണയത്തിന്റെ നിറം

പതിവില്ലാതെ അന്ന് എന്റെ നിശാഗന്ധി പൂത്തു
എല്ലാവരെയും കൊതിപ്പിച്ചു ചാറി പോയ ആ മഴയില്‍,
പുലരിയെ നോക്കി പുഞ്ചിരിച്ച മഴവില്ലിനെ
സാക്ഷിയാക്കി ഞാന്‍ എന്റെ പ്രണയം അറിയിച്ചു  
പ്രണയത്തിനു അന്ന് മഴവില്ലിന്റെ ചാരുത ആയിരുന്നു...

പിന്നെ വെളുപ്പ്‌
എന്റെ ശ്വാസവും നിശ്വാസവും നീയാണെന്ന്
പറഞ്ഞു എന്റെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയപ്പോള്‍
നമ്മള്‍ ഒന്നെന്നു ഓര്‍മിപ്പിച്ചു കൊണ്ട് തെളിഞ്ഞു വന്ന
നിഴല്‍ വിരിച്ച നിലാവിന്റെ, പരിശുന്ധിയുടെ , സ്നേഹത്തിന്റെ 
തൂവെള്ള നിറമായിരുന്നു അന്നെന്റെ പ്രണയത്തിനു.
പിന്നെ ചുമപ്പു
വാക്കുകള്‍ കൊണ്ട് ഞാനവളുടെ ഹൃദയം കോറിയപ്പോള്‍
അതിന്റെ ആഴം അവള്‍ എനിക്ക് കാണിച്ചു തന്നത്,
എന്റെ പ്രണയ ചുംബനം ഏറ്റ  അവളുടെ
സിരകളിലെ ജീവ രക്തം പകര്‍ന്നായിരുന്നു
എന്റെ വാക്കുകള്‍ മുറിവേല്‍പ്പിച്ചത് അവളുടെ
സ്നേഹം നിറഞ്ഞ സിരകളെ ആയിരുന്നു
അന്നെന്റെ പ്രണയത്തിനു കടും ചുവപ്പ് നിറമായിരുന്നു
പിന്നെ കറുപ്പ്
അവളുടെ പ്രണയം തിരിച്ചറിഞ്ഞ എന്റെ കണ്ണുകളില്‍
നോക്കി പിരിയമെന്നു പറഞ്ഞപ്പോള്
ഞാന്‍  കൂട്ട് പിടിച്ചു പോയത് ഇരുട്ടിനെ ആയിരുന്നു
കറുത്തിരുണ്ട കാര്‍ മേഘം ഉരുണ്ടു കൂടിയ ഇരുട്ട്
ഹിര്‍ദായത്തിന്റെ വേദന കണ്ടു നിലാവ് പോലും തെളിയതിരുന്ന
അന്ന് മുതല്‍ എന്റെ പ്രണയത്തിനു കറുപ്പ് നിറമായിരുന്നു
പിന്നെ...
അമ്പല നടയിലെ കെടാ  വിളക്കു   പോലെയായിരുന്നു
അവള്‍ തിരിച്ചു വരുമെന്ന എന്റെ പ്രതീക്ഷയും
അസ്തമിക്കാത്ത ആ പ്രതീക്ഷയില്‍ ഒരു നാള്‍
എന്റെതല്ലാത്ത കൈവിരല്‍ തുമ്പ് പിടിച്ചു അവള്‍
നടന്നകലുമ്പോള്‍ എന്റെ പ്രണയത്തിനു ശൂന്യതയുടെ
നിറമായിരുന്നു, എന്റെ ജീവിതത്തിനും
നിറങ്ങള്‍ പകര്‍ന്ന പ്രണയം തന്നെ നിറങ്ങള്‍ കവര്‍ന്നു
പോകുമ്പോള്‍ ബാക്കി വച്ചത് ആത്മാവില്ലാത്ത
ആത്മ നിയന്ത്രണം നഷ്ടപെട്ട ഒരു ദേഹമായിരുന്നു....
ഇവിടെയാണോ നീ പറഞ്ഞ സ്വര്ഗം...?
ഇവിടെയാണോ നീ ശ്വസിച്ച സ്വച്ചന്ദമായ കാറ്റ്..?
സിരകളില്ദുഷ്ടതയുടെ നൂല് കൊണ്ട്,
മനുഷ്യത്വം കെട്ടി വച്ചു,
കപട സ്നേഹത്തിന്റെ ചൂളയില്
മജ്ജയും മാംസവും വിലപേശുന്ന,
ശകുനിയുടെ പിന്ഗാമികള്വിലസുന്ന, ഇവിടെയാണോ
നീ പറഞ്ഞ സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ .....?
സുപ്രഭാതത്തിനും, കുര്ബാനയ്ക്കും, ബാങ്കിനും
പകരം നിലവിളിയുടെ സീല്ക്കാരങ്ങള്ക്ക്
കാതോര്ത്തിരിക്കുന്ന ഇവിടെയാണോ
നീ കേട്ട് വളര്ന്ന സപ്തസ്വരമാധുരി....?
കണ്ണില്കണ്ടത് കണ്ടില്ലാന്നു നടിച്ചവന്റെ
കഥയില്ലായ്മയില്നീതി നഷ്ടപ്പെടുന്ന
മാതാവിന്റെ രോദനം ആണോ നീ കേട്ടറിഞ്ഞ
സന്തുലിതമായ പൌരബോധം....?
തിരമാല പോലെ ആര്ത്തലച്ചു വരുന്ന
നിലവിളിയില്തണുത്തുറഞ്ഞ മാംസത്തിന്റെ,
നഗ്നത തിരയുന്ന മൃഗത്വമാണോ നീ പറഞ്ഞ
സ്നേഹത്തിന്റെ മാസ്മരികത ...?
കാത്തു വെച്ച സ്വപ്നങ്ങള്വഴിയില്
എരിയിക്കപ്പെട്ട ദൈവത്തിന്റെ സ്വന്തം നാട്ടിലെ,
ഒറ്റക്കൈയ്യന്മാരുടെ അട്ടഹാസമാണോ
നീ കേട്ട പ്രഭാത വന്ദനം....?
സൌമ്യയുടെയും രഘുവിന്റെയും
ബലിതര്പ്പണത്തിനു പീഠം ഒരുക്കിയ
ഇവിടെയാണോ നീ സ്നേഹിച്ച മരുപ്പച്ച...?
ഇനിയും നീ പറയരുത് , നീ സ്നേഹിച്ച ദൈവം
ഇവിടെയാണെന്ന്.... ഇതാണ് ദൈവത്തിന്റെ സ്വന്തം നാടെന്നു....

ചൊവ്വാഴ്ച, നവംബർ 29, 2011

അന്ന്
എല്ലാവരും എന്നെ സ്നേഹിച്ചു പിറകെ നടന്നു
എല്ലാവരെയും ഞാന്‍ പുച്ചിച്ചു
പുറം തിരിഞ്ഞു നടന്നു
അവരുടെ നിരാശയില്‍ ഞാന്‍ ഉച്ചത്തില്‍ ചിരിച്ചു...
ഇന്ന്
സ്നേഹിച്ചവരെല്ലാം എന്നെ മറന്നു
പുതിയ ഉറവിടം തേടി എല്ലാവരും പോയപ്പോള്‍
ഇത്തിരി സ്നേഹം ഞാനും കൊതിച്ചു
ചോദിച്ചപ്പോള്‍ അവര്‍ എന്നെ നോക്കി, പിന്നെ മെല്ലെ
പുറം തിരിഞ്ഞു നടന്നു
ഞാന്‍ പിന്നെയും ഉച്ചത്തില്‍ ചിരിക്കാന്‍ ശ്രമിച്ചു
ഭ്രാന്തമായ ചിരി പുറത്തു വന്നത് ഗദ്ഗദമായി
നാളെ
കിട്ടിയത് വലിചെരിഞ്ഞതിനും
കിട്ടാത്തത് വലിച്ചടുപ്പിക്കാന്‍ ശ്രമിച്ചതിനും
വേണ്ടി നേടി എടുത്തത്‌
ഓര്‍ക്കാന്‍ കഴിയാത്ത കരുതുരുണ്ട ഒരു മനസ്സും
കരയാന്‍ അറിയാത്ത കണ്ണും,
എപ്പോഴും വിളറി ചിരിച്ചു കൊണ്ടിരിക്കുന്ന മുഖവും
പെയ്യാന്‍ ആവാതെ വിമ്പുന്ന മേഘം പോലെ.....

ലഹരി

കാള കൂട വിഷം കുടിക്കുവാന്‍ തോന്നി
പറഞ്ഞു കേട്ടതിന്റെ കയ്പ് നീര്
അനുഭവിച്ചറിയുവാന്‍ വല്ലാത്തൊരു ആഗ്രഹം.
എന്റെ ഹൃദയത്തില്‍ നിറച്ചിരിക്കുന്ന
കയ്പിനെക്കള്‍ കൂടുവാന്‍ വഴിയില്ല
ഓരോ നിമിഷവും അത് നിറഞ്ഞു കൊണ്ടിരിക്കയാണ്
തീര്‍ന്നു പോകാത്ത അക്ഷയ പാത്രം പോല്‍
തീരുമെന്ന് തോന്നുമ്പോഴൊക്കെ അത് നിറയ്ക്കാനുള്ള
മനസ്സിന്റെ മാന്ത്രികത എനിക്ക് നന്നായി അറിയാം
സ്നേഹത്തിന്റെ കയ്പ് നീര്‍ അത് എന്നെ
വല്ലാതെ അടിമപ്പെടുതിയിരിക്കുന്നു
സ്നേഹത്തിന്റെ മധുര തീര്‍ത്ഥം തരുന്നവര്‍ക്ക്
ഞാന്‍ എന്റെ ഹൃദയത്തിലെ കയ്പ് നീര്‍
പകരന്നു കൊടുക്കും ആ ലഹരിയില്‍ ഞാന്‍ അലിയും
അവരുടെ ആഗതമായ കണ്ണ് നീര്‍
പകര്‍ന്നിരുന്നത് എന്റെ മദ്യത്തിന്റെ മണമുള്ള
അലങ്കൊലമായാ മനസ്സിന്റെ ഉള്ളരയിലെക്കാരുന്നു
വസന്തത്തിന്റെ കുളിരാര്‍ന്ന ഐയ്സു കട്ട്കൊണ്ട്
ഞാന്‍ അത് നുകരുമായിരുന്നു..
ലഹരി, വെറുതെ ചിരിക്കുവാന്‍ തോന്നുന്ന ലഹരി
കരയട്ടെ അവര്‍ ഇനിയും കരയട്ടെ
എന്റെ ലഹരിക്ക്‌ അന്ധ്യമില്ലതിരിക്കട്ടെ
എന്റെ ഹൃദയം വീണ്ടും നിറയട്ടെ, തിരിച്ചു കൊടുക്കാത്ത
സ്നേഹത്തിന്റെ കയ്പ് നീര് കൊണ്ട് അത് നിറയട്ടെ....

വെള്ളിയാഴ്‌ച, നവംബർ 25, 2011

ഇന്നലെ

എന്റെ നൊമ്പരത്തിന് ചുവന്ന നിറമാണെന്ന് എന്റെ മുഗത്ത്‌ നോക്കി വായിക്കാന്‍ കഴിയും, എന്റെ സന്ധ്യകള്‍ ഇപ്പോഴും ആ ചുവപ്പ് കലര്‍ന്നിട്ടുണ്ടാവും..ഇന്നലെ വൈകുന്നേരവും ഓഫീസില്‍ നിന്നിറങ്ങി വന്നത് ആ ചുവപ്പ് ചാലിച്ച് കൊണ്ടായിരുന്നു. റൂമില്‍ എത്തി സഹപ്രവര്‍ത്തകരുമായി ഇത്തിരി നേരം ഇരുന്നപ്പോള്‍ ആ ചുവപ്പ് തല്ക്കലതെക്കെങ്കിലും പോയിരുന്നു. വ്യാഴാഴ്ച വൈകുന്നേരം ആയതിനാല്‍ റൂമില്‍ ബിരിയാണി വയ്ക്കമെന്നൊരു തീരുമാനത്തില്‍ എത്തി, ഈ കാര്യത്തില്‍ എന്റെ ശബ്ദത്തിനു വില ഇല്ല എന്നെനിക്കറിയാം കാരണം എന്റെ നോണ്‍ വെജ് വിരോധം തന്നെ. എങ്കിലും അവര്‍ ഉണ്ടാക്കി കഴിയുമ്പോള്‍, റൈസ് മിക്സ്‌ ചെയ്യുന്നതിന് മുന്നേ എനിക്കിത്തിരി എടുത്തു വയ്ക്കും അതിനു ശേഷം ആണ് അവര്‍ കോഴിയും മസാലയും മിക്സ്‌ ചെയ്തിരുന്നത്..ഇന്നലെ എല്ലാം ഉണ്ടാക്കി എല്ലാവരുടെയും കൂടെ ഞാനും ഡൈനിങ്ങ്‌ ടാബിളില്‍ ഇരുന്നു. ബിരിയാണി റൈസ് തുറക്കാതെ തന്നെ ടാബിളില്‍ കൊണ്ട് വച്ചു, എല്ലാവരുടെയും മുന്നില്‍ വച്ചു തുറക്കും അതാണ് പതിവ്, അതില്‍ നിന്നും മുകളില്‍ മിക്സ്‌ ചെയ്യാത്ത റൈസ് എനിക്ക് തരും, പിന്നെ എല്ലാവരും സ്വപ്‌നങ്ങള്‍ ബാക്കി വച്ചു vida paranja കോഴിയുടെ കാലും തലയും ഒക്കെ സോമാലിയയിലെ കുട്ടികളെ പോലെ ആര്‍ത്തി പിടിച്ചു തിന്നും, അതാണ് പതിവ്., ഇന്നലെ ബിരിയാണി റൈസ് തുറന്ന ഉടനെ ഞാന്‍ എന്റെ പ്ലേറ്റ് അതിനു നേരെ നീട്ടി., " ഇന്ന് റൈസ് കുറവാണ് മിക്സ്‌ ചെയ്യാതെ തരാന്‍ പറ്റില്ല" പ്രതീക്ഷിക്കാത്ത ഒരു മറുപടി കേട്ട് ഞാന്‍ ഒരു നിമിഷം എന്താണ് പറയേണ്ടതെന്നറിയാതെ നിന്നു, എന്റെ മുഖത്തിന്റെ നിറം മാറാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചു. പിന്നെ മെല്ലെ ചിരിച്ചുകൊണ്ട് പറഞ്ഞു എനിക്ക് വിശപ്പില്ല അതിന്റെ മണം കേട്ട് വന്നതാണ്‌ ജസ്റ്റ്‌ ഒരു തവി ടേസ്റ്റ് നോക്കാന്‍ തന്നാല്‍ മതിയെന്ന്, അങ്ങിനെ ഞാന്‍ ഒരു തവി ചോറ് വാങ്ങി എല്ലാവരുടെ മുന്നിലും ചിരിച്ചുകൊണ്ട് അത് തിന്നു. വയറിന്റെ വേദന ഒന്നാകെ ഞാന്‍ മനസ്സിലേക്ക് പറിച്ചു നടുകയായിരുന്നു ഒന്ന്നും പറയാതെ വന്നു. ആരോടെങ്കിലും ഒന്ന് പറയാമെന്നു കരുതി പുറത്തിറങ്ങി അവള്‍ക്കു ഫോണ്‍ ചെയ്തു, പിന്നെ വേണ്ടാന്ന് തോന്നി ഫോണ്‍ കട്ട്‌ ചെയ്തു വെറുതെ എന്തിനാ avalude കൂടെ ഉറക്കം കെടുതുന്നതെന്നോര്‍ത്തു, റൂമില്‍ എത്തി എന്റെ ലാപ്ടോപ് ഓണ്‍ ചെയ്തു, ഹെഡ് ഫോണ്‍ വച്ചു, മാക്സിമം ശബ്ദത്തില്‍ പട്ടു കേട്ടിരുന്നു, അല്ലെങ്കില്‍ ആരെങ്കിലും എന്നോട് സംസാരിക്കാന്‍ വരും, ആര്‍ക്കും മനസ്സിലാവാതെ ഞാന്‍ പെട്ടന്ന് തന്നെ കിടന്നു, എപ്പോഴോ ഉറങ്ങി. ഫ്രൈഡേ ഷൂട്ട്‌ ഔട്ട്‌ ഇന് പോകാമെന്ന് മുന്നേ വാക്ക് കൊടുത്തിരുന്നു. പിറ്റേ ദിവസം രാവിലെ അവര്‍ എന്നെ വിളിച്ചു, സുഖമില്ല ഞാന്‍ വരുന്നില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി, എന്നെ പോലെ കേട്ടതും കൊണ്ടതും എല്ലാം മനസ്സില്‍ വച്ചു നടക്കാത്തവര്‍ ആയതിനാല്‍ ഞാന്‍ പോകാത്തതിന്റെ കാരണവും അവര്‍ക്ക് മനസ്സിലായില്ല.. എനിക്കെന്തേ എല്ലാം പെട്ടന്ന് മറക്കാന്‍ കഴിയാത്തത്, വെറുതെ ആണെന്നെനിക്കറിയാം ആരും ഓര്‍ക്കാത്തത് വെറുതെ ഓര്‍ത്തു.... എനിക്കുമോന്നു ചിരിക്കണം എല്ലാവരെയും പോലെ മുഖം മറച്ചു ചിരിക്കണം....
innale

വ്യാഴാഴ്‌ച, ഒക്‌ടോബർ 27, 2011

ഞായറാഴ്‌ച, ഒക്‌ടോബർ 23, 2011

ആര്‍ത്തിരമ്പി കുളിര്‍ത്തു പെയ്ത മഴയും തോര്‍ന്നു തുടങ്ങി. ഇരുളിന് നിറം പകര്‍ന്ന നിശാ ശലഭവും വഴി മാറി പറന്നു തുടങ്ങി. മഞ്ഞു പെയ്ത രാത്രികളെ സുഗന്ധ പൂരിതമാക്കിയ നിശാഗന്ധിയും പൂക്കാതിരിക്കാന്‍ മടിച്ചു, തീരങ്ങള്‍ തേടി അലഞ്ഞ കുഞ്ഞരുവികളും വഴി മാറി ഒഴുകി, ഒരു ശുഭാന്ധ്യം നേരാനുള്ള സമയമായി, വഴി തെളിയിച്ച മിന്നാമിനുങ്ങിന്റെ വെട്ടവും മങ്ങി തുടങ്ങി , ഈ വഴിയുള്ള എന്റെ യാത്രയും അവസാനിക്കാറായി.

ബുധനാഴ്‌ച, ഒക്‌ടോബർ 19, 2011

പറയാന്‍ ബാക്കിവച്ചത്‌ ....

മഞ്ചാടി കുരുപോലെ സ്വപ്നങ്ങള്‍ കൂട്ടിവച്ച അവരുടെ ജീവിതം പച്ചയായി ചിതലരിക്കുമ്പോള്‍ ഒന്നിനുമല്ലാതെ, ഒന്നുമല്ലാത്ത എനിക്കും എവിടെയോ ഒരു സൂചിമുന തുളച്ചു കയറുന്നു. എന്നെങ്കിലും ചിത്രശലബത്തിന്റെ നിറങ്ങള്‍ ചാര്‍ത്തി അവര്‍ പറന്നുയരും എന്ന പ്രതീക്ഷ പിന്നെയും പിന്നെയും ഇല്ലാതാക്കുമ്പോള്‍ എന്റെ ദേഷ്യവും സങ്കടവും പ്രകടമാക്കിയ വാക്കുകള്‍ കണ്ണീരണിഞ്ഞ അവളിലേക്ക്‌ ഒരു ചുടു കാറ്റായി വീശിയിരിക്കാം. പക്ഷെ അത് ആ സൌഹൃദത്തിന്റെ അതിര്‍വരമ്പുകള്‍ കടന്നുള്ള അടുപ്പത്തിന്റെ വേദനയായിരുന്നു എന്ന് അവള്‍ തിരിച്ചരിയാതതെന്തേ. അറിയാതിരിക്കാന്‍ ആവില്ല അവള്‍ക്കു എന്നെനിക്കറിയാം എങ്കിലും എപ്പോഴൊക്കെയോ അവളില്‍ നിന്നും, അവളറിയാതെ തെറിച്ചു പോകുന്ന വാക്കുകള്‍ ഏറ്റു മുറിയുമ്പോഴും അവളുടെ നന്മ മാത്രമേ ആഗ്രഹിചിരുന്നുള്ളൂ, അവളുടെ സങ്കടങ്ങള്‍ക്കിടയില്‍ ഇത്തിരി ഒരാശ്വസമാകുവാനെ ഞാന്‍ എന്നും ശ്രമിചിരുന്നുള്ളൂ..........
 
  

തിങ്കളാഴ്‌ച, ഒക്‌ടോബർ 17, 2011

സൌഹൃദം

പരിഭവമെന്തിനു പിണങ്ങിയാലും
ഇണങ്ങുവാന്‍ ഞാന്‍ വരില്ലേ
നിന്‍ പിണക്കം ഞാന്‍ മാറ്റുകില്ലേ
സൌഹൃതമെന്നത് പിണക്കമല്ലേ
പിനക്കമില്ലെങ്കിളീ നമ്മളുണ്ടോ
പിണങ്ങിയാല്‍ നീ ഒരു മേഘമാവും
ഇണങ്ങിയാല്‍ തോരാതെ പെയ്തിറങ്ങും
നിന്‍ കവിളുകള്‍ ചുവന്നത് പിണക്കമല്ലേ
വിറയാര്‍ന്ന ചുണ്ടിലും പിണക്കമല്ലേ
പിണങ്ങിയാല്‍ കാര്‍വണ്ടിന്‍ മുഖമല്ലയോ
ഇണങ്ങിയാല്‍ കുറുകുന്ന പ്രാവും നീ
പരിഭവം ഇനി ഞാന്‍ മാറ്റുമല്ലോ
ഞാന്‍ പതിയെ വിളിച്ചാല്‍ മാറുകില്ലേ
നിന്‍ പരിഭാവമെല്ലാം മായുകില്ലേ...

ആ ചിരിയും മറഞ്ഞു.....

ആര്‍ത്തിരമ്പി പെയ്യുന്ന മഴയിലും കാറ്റിലും
ആരോരുമില്ലാതഴുകുന്നതീ ജഡം
മാനവപുത്രിതന്നാകിലും കണ്ടവര്‍
മാനത് നോക്കി മറുപുറം ചാടുന്നു
ഇതെന്തിന് വിമുഖത കാട്ടുന്നു-
ഇത് നാളെ നിന്‍ അമ്മയോ പെങ്ങളോ
പത്നിയോ പുത്രിയോ ആയിടാം
ചിതയിലെരിഞ്ഞമരെണ്ടോരീ ജഡം
ചിതലരിച്ച് അമരുമെന്നറിയുന്നത് സത്യം
ഇന്നലെയിവളൊരു മാലാഖ പെണ്‍കൊടി
ചന്ദന നിറമാര്‍ന്നു പട്ടിന്റെ മേനിയഴകും
കണ്ണില്‍ കുസൃതി ചിരിയും, വിരിയും -
ചുണ്ടില്‍ മന്ദഹാസത്തിന്‍ കുളിര്‍മയും
അമ്മതന്‍ കയ്യിലെ ചോറ്റു പാത്രവും
നെറ്റിതടത്തില്‍ ഒരുമ്മയും വാങ്ങി
പോയ്‌ വരാമെന്നു പറഞ്ഞിറങ്ങിയോള്‍  
കാത്തിരിപ്പുണ്ടാവുമാ അമ്മയിപ്പോഴും
നഖക്ഷതമേറ്റു ജീവന്‍ പൊലിഞ്ഞതറിയാതെ
കണ്ണില്‍ കാമാഗ്നി കത്തുന്ന മാനവന്‍
പിച്ചി ചീന്തുവാന്‍ മടിക്കുന്നതില്ലോന്നിനും
ഇനിയെവിടെ കാശി ഇനിയെവിടെ ഗംഗ
പാപങ്ങള്‍ മുക്കി തളര്‍ന്നൊരു കാശിയും ഗംഗയും
പാപ മോചനത്തിന്‍ വഴി തേടിയലയുന്നു.

ബുധനാഴ്‌ച, ഒക്‌ടോബർ 12, 2011

അവള്‍ എത്ര അകലാന്‍ ശ്രമിച്ചുവോ അതിനെക്കാള്‍ എത്രയോ മടങ്ങ്‌ ഞാന്‍ അടുക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.. പക്ഷെ ഞാന്‍ സ്നേഹിച്ചതിനെക്കാള്‍ എത്രയോ മടങ്ങ്‌ അവള്‍ എന്നെ സ്നേഹിച്ചത് കൊണ്ടാവാം എന്റെ അടുക്കാനുള്ള ശ്രമതെക്കാള് ശക്തി അവളുടെ അകല്ച്ചയ്ക്കാരുന്നു, ശ്രമിച്ചു ശ്രമിച്ചു അവള്‍ പരാജയപ്പെടുമ്പോള്‍ അടുക്കാന്‍ വേണ്ടി ഞാന്‍ വീണ്ടും വീണ്ടും ശ്രമിച്ചു കൊണ്ടേയിരിക്കുന്നു അവളെ അകലാന്‍ വിടാതെ.....വിടാതെ പിന്തുടരുന്ന നിഴലിനെ പോലെ, അതോ എന്റെ ശ്രമവും വെറും നിഴലാവുമോ... അല്ലെങ്കിലും, ബുദ്ധിയും വിവേകവും, സ്ഥലകാല ബോധവും ഇല്ലാതെ പിന്തുടരുന്ന നിഴലിനെ ആരെങ്കിലും ശ്രദ്ധിക്കാറുണ്ടോ....

ഞായറാഴ്‌ച, ഒക്‌ടോബർ 09, 2011

ഓര്‍മ്മകള്‍ മരിക്കുമോ

നിന്‍ മിഴികള്‍ നനയാതിരിക്കാന്‍ ഞാന്‍ പലപ്പോഴും ശ്രമിച്ചിരുന്നു. എന്റെ ശ്രമങ്ങളുടെ പരാജയം ഏറ്റു വാങ്ങിയത് നിന്റെ തുടുത്ത കവിളിണകള്‍ ആയിരുന്നു. ഇറ്റിറ്റു വീഴുന്ന ഓരോ മിഴിനീര്കനവും എന്നെ നോക്കി ഇല്ലാതാവുന്നത് ഞാന്‍ കണ്ടിരുന്നു. വെറുക്കാനോ
ശപിക്കാനോ കഴിയാതെ അവ ഒഴുകി അലിഞ്ഞില്ലതാവുമ്പോള്‍ എന്റെ ധമനികളില്‍ രക്തം കട്ടപിടിക്കാരുണ്ടാരുന്നു, എന്റെ ഹൃദയ സ്പന്ദനം മന്ദഗതിയില്‍ ആവാരുണ്ടാരുന്നു, താളവും ബോധവു...ം നഷ്ടപെടാരുണ്ടാരുന്നു. ഇതെല്ലം നീ അറിയാതെ പോയിരുന്നുവോ..... പക്ഷെ എല്ലാം മറന്നു നീ പിന്നെയും ചിരിക്കുമ്പോള്‍ അതിന്റെ സ്നേഹ സ്പര്‍ശത്താല്‍ രക്തമൊഴുകുന്ന ധമനികളും താളം പിഴച്ച ഹൃദയ സ്പന്ദനവും എനിക്ക് തിരിച്ചു കിട്ടാരുണ്ടാരുന്നു....എങ്കിലും ഇന്ന് ഞാന്‍ ഭയപ്പെടുന്നു, നിന്റെ മിഴികള്‍ക്ക് നിറയാന്‍ ഞാന്‍ പിന്നെയും കാരണമായാല്‍, നീ വീണ്ടും ചിരിക്കാതിരുന്നാല്‍, ബാക്കി ആവുന്നത് ഒഴുകാന്‍ കഴിയാതെ കട്ടപിടിച്ചിരിക്കുന്ന രക്ത ധമനികളും സ്പന്ദനം നിലച്ച ഹൃദയവും ആയിരിക്കും........ഓര്‍മകളില്‍ എനിക്ക് ജീവനേകാന്‍ നീ ഒരിക്കല്‍ കൂടി ചിരിക്കുമോ.....

വ്യാഴാഴ്‌ച, ഒക്‌ടോബർ 06, 2011

My Apologize....

Saying sorry doesn’t mean there isn’t guilt and forgiving doesn’t mean the pain is gone.
I felt ashamed for what I had done. I don’t have any excuses. I did what I did. I take full responsibility for myself and my actions. I wouldn’t pawn this off on anybody. I’m sorry it happened. And I hurt people.

ചൊവ്വാഴ്ച, ഒക്‌ടോബർ 04, 2011

പ്രണയമേ നീയെന്തിനൊരു മൂകശാപമായി

എന്‍ മുന്നിലീ മൂഡ വേഷമാഴിഞാടിടുന്നു

പ്രണയമേ നീ എന്തൊരനുഭൂതിയെന്നു ഞാന്‍

അറിയാതെ ഉരുവിട്ട നാളുകള്‍ തിരിച്ചെടുക്കുന്നു

പിരിയാതിരിക്കുവാന്‍ ഞാനിനിയെന്തു നല്‍കണം

എന്‍ പ്രണയവും പ്രാണനും നീ കവര്ന്നില്ലേ

ഇനി നിന്നെയോര്‍ത്തു ഞാന്‍ കരയാതിരിക്കുവാന്‍

പ്രണയമേ നീയീ നിശ്ചല ‍ പ്രാണനും കവരുമോ


ഞായറാഴ്‌ച, ഒക്‌ടോബർ 02, 2011

അമ്മയെ തനിച്ചാക്കി

അന്ന് നിന്‍ പ്രണയമൊരു താലിച്ചരടായി കുരുക്കി,
ആ ഇരുള്‍ മൂടുമിടവഴിയില്‍ എന്നെ തനിച്ചാക്കി,
അകലേക്ക്‌ പോയ്‌ മറയും നീ അറിയുന്നുവോ?
അന്നാ പ്രണയഭൂവില്‍ കുരുതൊരു ഗര്‍ഭമി-
ന്നൊരു പെണ്കിടവായി പിറന്നിരിക്കുന്നു.
മകളെ ഇത് നീ കാണാതെ പോയോരച്ചന്റെയോര്‍മ.
മരണമാവഴിയിലും ഒരു താലിയില്‍ എന്നെ തനിച്ചാക്കി,
മകളെ നീ മകളായി പിറക്കാതിരുന്നെങ്കില്‍
ഞാനുമീ ചുമരിലെ ചില്ല് കൂട്ടില്‍ നിന്നച്ചനു
കൂട്ടായി ഒരു മെഴുകുതിരി നാളമായിരുന്നെനെ.
മകളെ ഇനിയെന്‍റെ നാഡിയും രക്തവും നീയെ
ഇനിയെന്‍റെ ജീവന്റെ ശ്വാസവും നീയെ

വെള്ളിയാഴ്‌ച, സെപ്റ്റംബർ 30, 2011

അവസാന മഴ


അവന്റെ വികൃതികളില്‍ പ്രകൃതി പോലും മുഖം തിരിച്ചിരിക്കയാരുന്നു. പക്ഷെ ഇന്ന്  ആ കര്‍ക്കിടകമാസത്തില്‍ പ്രകൃതിയും നിശബ്ധമായിരുന്നു .  അവന്റെ പ്രവൃത്തികള്‍ കൊണ്ട് ബുദ്ധിമുട്ടിയ കര്‍ക്കിടക മാസം പോലും ഇന്ന് അവനു വേണ്ടി നിലാവ് തെളിയിച്ചു . അവന്‍ നിശ്ശേഷം പെയ്തു സ്വപ്‌നങ്ങള്‍ നഷ്ടമാക്കിയ വയലേലകള്‍ അവനു വേണ്ടി  നിവര്‍ന്നു നിന്നു. അവന്റെ കുത്തൊഴുക്കില്‍ വിടരാന്‍ കഴിയാതിരുന്ന പൂതാലികള്‍ ഇന്ന് അവനു വേണ്ടി വിരിഞ്ഞു നിന്നു ..വിടരാന്‍ ഇരുന്ന മൊട്ടുകളെ അവന്‍, ആ മഴത്തുള്ളികള്‍ നിഷ്പ്രബമാകിയെങ്കിലും ഇന്ന് ആ പനിനീര്‍ ചെടിയും അവനു വേണ്ടി കാത്തിരുന്നു....ഇന്നായിരുന്നു ആ  അവസാന മഴ, ശക്തിയില്ലാതെ
അവന്‍  പെയ്തോഴിയുന്നത്‌    .  പക്ഷെ അവള്‍, ആ പുഴ മാത്രം അന്നും മൌനത്തിന്റെ, വെറുപ്പിന്റെ, രൌദ്രമായ വേലിയെട്ടത്തില്‍ കുത്തി ഒഴുകികൊണ്ടെയിരുന്നു

വ്യാഴാഴ്‌ച, സെപ്റ്റംബർ 29, 2011

സ്നേഹ പ്രതീക്ഷയുമായി മണ്ണിന്റെ മാറിലേക്ക്‌
പെയ്തിറങ്ങുന്ന മഴതുള്ളി അറിയുന്നുണ്ടാവുമോ
പുഴയെ മാത്രം സ്നേഹിച്ച മണ്ണിന്റെ മനസ്സ്........

ബുധനാഴ്‌ച, സെപ്റ്റംബർ 28, 2011

മരുഭുമിയിലെ സ്വപ്നം

മഞ്ഞു തുള്ളി പോലെ കുളിരേണ്ട എന്‍റെ സ്വപ്നങ്ങള്‍ക്ക് മണല്‍ തരികളുടെ ചൂടായിരുന്നു
മഴയില്‍ നനഞ്ഞ പാരിജാതം പോലെ  സൌരഭ്യമെകേണ്ട   എന്‍റെ സ്വപ്‌നങ്ങള്‍ കള്ളിചെടികള്‍ ആരുന്നു
തുള്ളി ചാടി ഒഴുകുന്ന അരുവി പോലെ സന്തോഷവതിയായ എന്‍റെ സ്വപ്ങ്ങള്‍ വെള്ളം വറ്റിയ നീരുരവയായിരുന്നു
തുറക്കാത്ത വാതിലുകളാണ് എന്‍റെ സ്വപ്‌നങ്ങള്‍ എന്നറിയാന്‍ വൈകി...കാരണം അവ കുരുത്തത് മരുഭൂമിയിലാരുന്നു.

 

തെരുവിന്റെ മക്കള്‍

ഇവര്‍ തെരുവിന്റെ മക്കള്‍
വിശക്കുന്ന വയറിന്റെ, ഗര്‍ഭ പാത്രത്തിന്റെ
ഭിത്തികള്‍ ഭുജിച്ചു വളര്‍ന്നവര്
കണ്ണില്‍ കിനാവില്ല , കഥനമില്ല
ഇന്നലെകളില്ല നാളെകളില്ല
ഇന്നത്തെ ജീവന്‍ ഇതിന്നു മാത്രം
വസന്തവും ശിശിരവും ശൈത്യവുമില്ല
കര്‍ക്കിട മഴ പോലെ നിര്തത്തെ
പെയ്തും, ചിലമ്പി കരഞ്ഞും
വിശപ്പിന്റെ വാതിലുകള്‍ ‍
താണ്ടുന്ന തെരുവിന്റെ മക്കള്‍
അമ്മതന്‍ മാറിലെ ചൂടില്ല
പൈതല്‍ ഈ വേനലില്‍
അറിയാതെ പറയാതെ
പരസ്പരം കാണാതെ
കൈകളില്‍ കനിവിന്റെ
കാരുന്യമേന്തി വിശക്കുന്നോര-
മ്മയുടെ വയറൊന്നു നിറയ്ക്കാന്‍
വിശപ്പിന്റെ വാതിലുകള്‍ ‍
താണ്ടുന്ന തെരുവിന്റെ മക്കള്‍
വിളരാതെ വിതുംബാതെ
വിധുരമം സന്ധ്യയും നിലാവും
നിറം മങ്ങിയ കിനാവും
പുണര്‍ന്നുറങ്ങാതെ ഉറങ്ങുന്ന
തെരുവിന്റെ മക്കള്‍
അണയാത്ത കണ്ണുകളില്‍
അടയുന്ന വാതിലുകള്‍
അറിവിന്റെ മോഹ രഥം
അകലെയെന്നാകിലും
അറിയാതെ വിരലാല്‍
വരയ്ക്കുന്നു മണ്ണില്‍
അക്ഷരം അക്ഷരം അക്ഷരതെറ്റുകള്‍
വളരുന്നിതിവളും മനുഷ്യനായി
എങ്കിലും നോക്കുന്നിതിവളെ
തെരുവിന്റെ മകളായി
പഞ്ഞെന്ദ്രിയങ്ങള്‍ക്ക് സൌരഭ്യമില്ല
മാനിണ എഴുതിയ കണ്ണുകളില്ല
ത്വക്കില്‍ തൂവലിന്‍ മ്രിധുലതയില്ല
തോട മറന്നൊരു കാതും
ലക്ഷനമിനങ്ങാത്ത നാസികയും
നിറം മറഞ്ഞു നിരതെറ്റിയ ദന്തങ്ങളും
എങ്കിലും നഗ്നത പാടെ മറയാത്ത
മാറില്‍ കഴുകന്‍റെ കണ്ണുകള്‍ തേടുന്ന
തീവ്രത പ്രനയമല്ലെന്ന് അറിയുന്നില്ലിവള്‍
വിശക്കുന്ന വയറില്‍
വളരുന്ന ഗര്‍ഭപാത്രത്തിന്റെ
ചുമരുകള്‍ ച്ചുരയ്ക്കുന്ന
ജീവനുകള്‍ വളരുന്നു വീണ്ടും
തെരുവിന്റെ മക്കള്‍
അവര്‍ വീണ്ടും തെരുവിന്റെ മക്കള്‍
ഹേ മനുഷ്യ മറക്കരുത് നീ
തെരുവിന്റെ മക്കള്‍ ഇവരും മനുഷ്യര്‍...
 

തിങ്കളാഴ്‌ച, സെപ്റ്റംബർ 26, 2011

അവളുടെ മൌനം ദേഷ്യമായിരുന്നില്ല, അവളുടെ ദേഷ്യം വെറുപ്പായിരുന്നില്ല. അത് നിശബ്ദമായി, ശാന്തമായി കടലിന്റെ മാറിലൂടെ ഒഴുകുന്ന തിരയുടെ നിര്‍വികാരമായ സ്നേഹത്തിന്റെ പ്രതിഫലനമായിരുന്നു . അവളുടെ ഹൃദയത്തിന്റെ സ്പന്ദനമായിരുന്നു കടല്‍, ശ്വാസവും, നിശ്വാസവും, രാഗവും താളവും എല്ലാം....അപ്രതീക്ഷിതമായ മഞ്ഞു മലയുടെ തണുപ്പ് സഹിക്കവയ്യാതെ അവള്‍ ഓടി തളരുമ്പോള്‍ ഇത്തിരി ചൂട് പകര്‍ന്നു കൊടുത്തത് നിഷ്കരുണം പ്രവഹിക്കുന്ന സൂര്യന്റെ ചൂടിനോട് മല്ലിടുന്ന മണല്തരികലായിരുന്നു. കരയുടെ ഹൃദയം കവര്‍ന്ന മണല്‍തരികള്‍ . എന്നും വേദന മാത്രം, ഓരോ കാല്പാടിനടിയിലും വേദനയോടെ നെഞ്ച് പിളര്‍ന്നു കരയുന്ന മണല്തരിയുടെ ദുഖം കാണാന്‍ അവയെ പുണരുന്ന കരയ്യ്ക്ക് പോലും കഴിഞ്ഞിട്ടുണ്ടാവില്ല....പിന്നെയല്ലേ പിണങ്ങിയും ഇങ്ങങ്ങിയും വരുന്ന തിരയ്ക്ക് മനസ്സിലാവാന്‍....എങ്കിലും ഓരോ പിണക്കത്തിലും ഇണക്കത്തോടെ തന്നെ കാത്തിരിക്കുന്നുണ്ടാവും ആ മണല്‍തരികള്‍ .................

വെള്ളിയാഴ്‌ച, സെപ്റ്റംബർ 23, 2011

ദുഖത്തിന്‍ മുള്ള്

നിര്‍ജ്ജീവമാമീ വെറുമൊരു ജീവനെ -
മണ്ണിന്‍ മടിയില്‍ കുരുപ്പിച്ചതന്നു നീ,
‍ജീവച്ചവമാം എന്‍   സ്വപ്നങ്ങള്‍ക്ക് -
ചിറകു വിരിക്കാന്‍ ഉണര്ന്നിരുന്നെകി -
സ്നേഹമാം വെള്ളവും വളവും .
കാത്തിരിപ്പിന്‍ ദിനങ്ങളില്‍ എന്‍
മേനി പുണര്‍ന്നു  വളര്‍ന്നു,
മൃദുലം മനോഹരം പച്ചില പറവകള്‍ .
തളിര്‍ത്തു മൊട്ടുo‍, മുള്ളും, ശിഖരവും .
പടി കടന്നെത്തും പുലരിയ്ക്കായെന്‍
മൊട്ടുകള്‍ കാത്തിരുന്നു വിരിയുവാന്‍ .
ഒന്നുമാല്ലതിരുന്നോരീ  ജീവനില്‍ ഇന്ന് -
നിറയെ സ്നേഹമായി ഇലയും പൂക്കളും.
അറിയാമെനിക്കീ സ്നേഹവും നശ്വരമെന്നു -
തഴുകി വന്നോരെന്‍ ഇലകള്‍ കരിഞ്ഞു..
ചുംബനം വിതറി വിരിഞ്ഞൊര
പൂക്കള്‍ കൊഴിഞ്ഞു, ശിഖിരമൊഴിഞ്ഞു
വേര്പിരിയുമെന്നരിയാതെ 
വിരിഞ്ഞൊരു പൂവും
വേദനയില്‍ വേര്‍പിരിയാതെ
വേദന തരുന്നൊരു മുള്ളും.
എന്നും പിരിയാതെ നീ മാത്രം,
ഈ കൊമ്പിന് മുള്ള് മാത്രം
ഈ ദുഖത്തിലും വേദനയായി
എന്നെ പുണരുവാന്‍ നീ മാത്രം
പ്രണയിക്കാന്‍ മറന്ന നിന്നെ ഞാന്‍
ഇനിയൊന്നു പ്രണയിക്കട്ടെ
എന്‍ ദുഖത്തിന്‍ മുള്ളായി,
എന്‍ സ്നേഹത്തിന്‍ മുള്ളായി ...

വ്യാഴാഴ്‌ച, സെപ്റ്റംബർ 22, 2011

Feeling

No one can hurt me
No one can love me
But i can hurt you and love you
No one can see me
No one can touch me
But i can see you and touch you
No one can make me cry
No one can make me smile
But i can make you cry and smile.
No one can follow me
But i can follow you
No one can realize me
Am a feeling of mine
Feeling of mine's only
That can also make you feel....

വെള്ളിയാഴ്‌ച, സെപ്റ്റംബർ 16, 2011

പശ്ചാതാപം

നിതാന്ത നിര്‍വികാര നിശാ ശലഭമേ
നിന്‍ നിര്‍ദോഷ നിരാലംബ നീര്‍മണികള്‍
ഉതിരും മിഴികള്‍ ഞാനൊന്നു തഴുകിക്കോട്ടേ.?
പിളരുമാ നെഞ്ചകം ഞാനൊന്ന്  പുണര്‍ന്നോട്ടെ ?
അനുവാദമില്ലെന്നറിയുന്നു ഞാനിന്നു എങ്കിലും..
അകലെ നിന്നെങ്കിലും പുണര്‍ന്നോട്ടെ നിന്നോര്‍മകള്‍

ഞായറാഴ്‌ച, സെപ്റ്റംബർ 11, 2011

കാത്തിരിപ്പ്‌

എവിടെയോ പോയി മറഞ്ഞ നിലാവ് വരുന്നതും നോക്കി ഞാന്‍ പിന്നെയും ഇരുന്നു..എന്തൊക്കെയോ പിറുപിറുത്തു ആ നക്ഷത്രങ്ങള്‍ എനിക്കായി ആ നീലവാനം ഒഴിഞ്ഞു തന്നു......ചിന്തകള്‍ക്ക് കൌമാരത്തിന്റെ കുളിരും ബാല്യത്തിന്റെ ചൂടും പകരുന്നതായി തോന്നി. മോഹങ്ങള്‍ക്ക് നിയന്ത്രണമില്ലാത്ത എന്‍റെ മനസ്സിനെ ഓര്‍ത്തു ഞാന്‍ വെറുതെ ചിരിച്ചു.....ആ നീലാകാശം മുഴുവന്‍ ഒറ്റയ്ക്ക് പറന്നു നടക്കാന്‍ തോന്നി, വരാമെന്ന് പറയാതെ പോയതാണെങ്കിലും എന്നെ ഒറ്റയ്ക്കാക്കി പോകാന്‍ മാത്രം ദുഷ്ടത ആ മനസ്സില്‍ ഉണ്ടാവില്ല എന്നെനിക്കറിയാം അതുകൊണ്ട് തന്നെ എന്‍റെ കാത്തിരിപ്പിന് മുഷിപ്പ് തോന്നിയില്ല , അല്ലെങ്കില്‍ തന്നെ  ചിന്തകള്‍ക്ക് അറുതിയില്ലാത്ത എനിക്കെപ്പോഴാ മുഷിപ്പ് തോന്നിയിട്ടുള്ളത്. പാരിജാതത്തിന്റെ മൊട്ടുകള്‍  എന്നെ നോക്കി പിന്നെ  പരസ്പരം എന്തോ പറഞ്ഞു ചിരിച്ചു.,വിരിയാന്‍ പുലരിയെ കാത്തിരിക്കുന്ന അവര്‍ക്ക് എന്‍റെ കാത്തിരിപ്പ്‌ ചിരിക്കുള്ള വക നല്കിയില്ലെങ്കിലെ അത്ബുധമുള്ളൂ. നിശാഗന്ധി ചെടികള്‍ ഇന്ന് മടിചിരിക്കയാണെന്ന് തോന്നുന്നു..പൂത്തു സുഗന്ധം പരതേണ്ട സമയമായിട്ടും കാണാത്തതിനാല്‍ എന്‍റെ നാസ്ഗ്രങ്ങള്‍ അവയ്ക്കുവേണ്ടി തിരയുകയാണ്. പ്രണയത്തിന്റെ മാസ്മരികതയില്‍ ചൂളം വിളിച്ചു നടക്കുന്ന ചീവീടുകള്‍ കാമുകിയെ യാത്രയാക്കി തിരിച്ചു വരുന്നത് എനിക്ക് കാണാമായിരുന്നു. അവരുടെ സന്തോഷത്തില്‍ പ്രകാശം പകരാനായി അപ്പോഴും മിന്നാമിനുങ്ങുകള്‍ മത്സരിച്ചുകൊണ്ടിരുന്നു ....പ്രതീക്ഷ കൈവിടാതെ ഞാന്‍ വെറുതെ എന്‍റെ ചിന്തകളെയും സങ്കല്പങ്ങളെയും കാറ്റില്‍ പറത്തി അവ ആ നീലാകാശം മുഴുവന്‍ ചുറ്റി നടന്നു വീണ്ടും തിരിച്ചു വന്നു......നിലാവിനെ കാത്തിരുന്ന എനിക്ക് സന്ദേശവുമായി വന്നത് കറുത്തിരുണ്ട കുറച്ചു മേഘങ്ങളാരുന്നു, അവരുടെ മുഖത്ത് വേദനയുടെ കറുപ്പ് പരന്നിരുന്നു, അല്ലെങ്കിലും അവര്‍ക്ക് ചിരിക്കാന്‍ അറിയില്ലല്ലോ, ചിരിക്കാന്‍ മാത്രം സന്തോഷം അവര്‍ക്കുണ്ടയിട്ടില്ലല്ലോ എന്ന് പറയുന്നതായിരിക്കും ശരി...പറയാന്‍ വന്നത് ഗദ്ഗദമായി, പിന്നെ ആ കണ്ണുകള്‍ നിറയുന്നതായി കണ്ടു .എന്താണെന്നു ചോദിക്കുന്നതിനു മുന്നേ ആ മേഘങ്ങളുടെ കണ്ണ് നീരില്‍ ഞാന്‍ നനയാന്‍ തുടങ്ങി , വരില്ലെന്ന് പറയാന്‍ നിലാവ് പറഞ്ഞയച്ചതാണെന്ന് എനിക്കാ കണ്ണ് നീരില്‍ നിന്നും മനസ്സിലായി. നീലാകാശം മുഴുവന്‍ പരന്നു നിന്നു എന്‍റെ മേല്‍ കണ്ണീരായി പെയ്യുന്ന മേഘങ്ങള്‍ക്കിടയില്‍ എന്‍റെ കണ്ണീരു ആരും കാണാതെ പോയി....ആരും കാണാത്തത് കൊണ്ട് തന്നെ ഞാന്‍ പിന്നെയും ചിരിക്കാന്‍ തുടങ്ങി......ചിന്തകള്‍ വേദനയുടെ പ്രതീക്ഷകള്‍ക്ക് വഴിമാറി പിന്നെയും ഞാന്‍ ചിരിച്ചു കൊണ്ടേയിരുന്നു...

ഞായറാഴ്‌ച, സെപ്റ്റംബർ 04, 2011

ഓണം

നഷ്ട സ്വപ്നമാനെനിക്കിന്നുമീ ഓണം
നിത്യവും ഓര്‍മയാനെന്നുമെന്‍ ഓണം
ഓര്‍മ്മകള്‍ ഓടിക്കളിക്കുന്ന മുറ്റത്ത്‌
ഓമന പൂക്കളാല്‍ പൂക്കളം തീര്തോരോണം
പൂത്തുമ്പി മെല്ലെ ചൊല്ലി പറന്നു പോയി
എന്‍ പൂത്താലി പെണ്ണിനും പുത്തനോണം
നിറം മങ്ങാത്ത എന്‍ ഓര്‍മ്മകള്‍ കൂട്ടി 
കണ്ണീരിനാല്‍ ഞാനും  തീര്‍ത്തൊരു പൂക്കളം

വെള്ളിയാഴ്‌ച, സെപ്റ്റംബർ 02, 2011

തേടി വന്ന വസന്തം

ഈറന്‍ അണിഞ്ഞ അവളുടെ കണ്ണീരു കണ്ടു ഞാന്‍
അറിയാതെ പിന്നെയും നെഞ്ചോടു ചേര്‍ത്തു
കരഞ്ഞു കലങ്ങിയ കണ്ണില്‍ ഞാന്‍ കണ്ടു  
നിരാലംബ സ്നേഹത്തിന്‍ പൂത്ത  നിശാഗന്ധികള്‍  
കണ്ണീര്‍ തുടയ്ക്കും കൈകള്‍ തെടിയലഞ്ഞവള്‍
കഥന ഭാരത്താല്‍ തകര്‍ന്നു നിരാലംബയായി 
ചിരിച്ചു, ചിറകിട്ടടിച്ചു പറക്കെണ്ടിവള്‍
ഇന്ന് ചിരകാല ദുഖത്തിന്‍ മൂക സാക്ഷി 
അവളുടെ പരിശുന്ധ സ്നേഹത്തിന്‍ മിഴി നീര്‍കണങ്ങള്‍
തുടച്ചതെന്‍ രക്തം പുരണ്ട അരണ്ട കൈകള്‍ 
എവിടെ നിന്നെതിയെന്നറിയില്ല എങ്കിലും
കാണാതിരിക്കാന്‍ കഴിഞ്ഞില്ല ആ ചുടു നീര്‍കണങ്ങള്‍ 
കരയാതിരിക്കാന്‍ കഴിയില്ലവള്‍ക്കിനിയും, എങ്കിലും
അവളറിയാതെ കൂടെയിരിക്കുന്നു ഞാന്‍ അവളുടെ
മിഴിനീര്‍ തൂകി പൊള്ളിയ കവിളില്‍ മന്ദ മാരുത 
ചുംബനമെകി  തണുപ്പിക്കുവാന്‍..


ചൊവ്വാഴ്ച, ഓഗസ്റ്റ് 30, 2011

ചോദിക്കാതെ എടുത്തത്‌

തേടി വരട്ടേ ഞാന്‍ എന്നോര്‍മകള്‍ പൂജിക്കും
ആരണ്യ ഗംഗേ നിന്‍ ക്ഷേത്രാങ്കണം ?
നൊമ്പരത്തില്‍ ചാലിച്ച ചന്ദനത്തിന്‍ കുളിരില്‍
ഒരു നിമിഷമെങ്കിലും സ്വയം മറക്കാന്‍
രാഗം മയങ്ങും നിന്‍ മണിവീണാതന്ത്രിയില്‍
അലസമായ് വിരല്‍തൊടും തെന്നലാവാന്‍
ഉണരുമാ സപ്ത സ്വര മന്ത്രത്തില്‍
മറ്റൊരു മൌന സംഗീതമായ് അലിഞ്ഞു തീരാന്‍
അകലുന്നുവോ നാം അകലങ്ങളിലെക്കെന്നു
ഈറന്‍ ശ്രുതിയില്‍ നീ പാടുമ്പോള്‍
മരിക്കില്ലോരിക്കലും ഓര്‍മ്മകള്‍ എന്ന
സാന്ത്വനം തേങ്ങലായ് പകരാം ഞാന്‍ 

തിങ്കളാഴ്‌ച, ഓഗസ്റ്റ് 29, 2011

നീ അറിയാന്‍

നിന്നെയാനെന്നറിയുന്നു ഞാനന്ന്
തേടി നടന്നതും നോക്കിയിരുന്നതും .
ഭൂലോക കോണിലിരുന്നു ഞാന്‍ തേടി-
നീയത് കണ്ടതും ഓടിയടുത്തതും-
മുന്‍ജന്മ സുകൃതമായി പാടി നടന്നു ഞാന്‍.
കണ്ണില്‍ കിനാവിന്റെ കണ്ണീരു വറ്റിച്ചു-
ചുണ്ടില്‍ ചിരിയുടെ ചമയങ്ങള്‍ ചാര്‍ത്തി നീ -
വന്നെന്‍ മുന്നില്‍ നിവര്‍ന്നു നിന്നെങ്കിലും,
എന്‍ കണ്ണിലൂരിയ സ്നേഹ ബിന്ധുക്കളാല്‍ -
വായിച്ചെടുത്തു നിന്‍ കണ്ണീരിന്‍ നൊമ്പരം .
പിന്നെ നീ വേര്തിരിച്ചെടുത്തില്ല എന്മനം -
നമ്മള്‍ ഒന്നെന്നു കൈ കോര്‍ത്ത്‌ ഉറക്കെ പറഞ്ഞു .
ചിരിച്ചും, പഴിച്ചും പിങ്ങങ്ങിയും നമ്മള്‍-
നിമിഷങ്ങള്‍ യുഗങ്ങളാക്കി നടന്നകന്നു .
രാവിനെ പഴിച്ചു ഞാന്‍ ഉറങ്ങാന്‍ കിടക്കും,
പുലരിയില്‍ നിന്നെ കാണാന്‍ കൊതിച്ച്.
നിന്‍ വിളി കേള്‍ക്കാന്‍ കൊതിച്ചു ഞാന്‍ ,
പിന്നെയും പിന്നെയും പിണങ്ങിയിരുന്നു .
ഓരോ വിളിയിലും നിറച്ച നിന്‍ സ്നേഹം -
അറിയാതെ എന്‍ കരള്‍ കുളിര്‍പ്പിചെടുത്തു .
നീയറിയാതെ നിന്‍ കണ്ണീരു ഒപ്പി ഞാന്‍ ,
എന്‍ രക്ത ധമനിക്ക് കൂട്ടായോഴുക്കി.
നിന്‍ ചൂടേറ്റ മിഴിനീര്‍ കണങ്ങള്‍ എന്‍ -
താളം നിലച്ച ഹൃദയം ഉണര്‍ത്തിച്ചു .
പിരിയുവാന്‍ ആവില്ല ഇനി നിനക്കെന്നെ-
ഓര്‍ക്കുക അന്നെന്‍ ഹൃദയ താളം നിലച്ചിടും .
പിരിഞ്ഞെന്നു നീ പറഞ്ഞു പോയെങ്കിലും-
പിരിയാതിരിക്കാന്‍ പറഞ്ഞതാനെന്നരിയം .
ഇന്നീ വാക്കുകള്‍ സ്വീകരിച്ചീടിലും -
മറക്കാതിരിക്കാന്‍ തന്നിടാം ഞാനെന്‍ -
ചുടു രക്തം തിളയ്ക്കും ഹൃദയം നിനക്കായ്‌ ,
നിന്‍ നെഞ്ചോടു ചേര്‍ത്ത് വചീടുവാനായ് .
നിന്‍ നെഞ്ച് വിട്ടകലുന്നൊരു ദിനം -
തണുതുരയ്ക്കും എന്‍ രക്തവും ഹൃദയവും..
അകലെയാണെങ്കിലും സ്നേഹിച്ചു ഞാന്‍
അകലാതിരിക്കുവാന്‍ വേണ്ടി മാത്രം,
നീ അകലാതിരിക്കുവാന്‍ വേണ്ടി മാത്രം.
ഇതും പൊഴിവാക്കെന്നു തോന്നുമെങ്കില്‍ 
അകലാം നിനക്കെന്നെ വിട്ടകലാം
എന്‍ അശ്രുകണം വീണു നിന്‍ മേനി പൊള്ളാതിരിക്കാന്‍
എന്‍ കണ്ണ് ഞാന്‍ തന്നെ ചൂഴ്ന്നെടുതീടുന്നിതാ ...

ശനിയാഴ്‌ച, ഓഗസ്റ്റ് 27, 2011

സ്നേഹ തീരം

സ്നേഹം നിറഞ്ഞു കവിഞ്ഞു വൃന്ധ സദനത്തിന്റെ മതില്‍ ആ കുത്തൊഴുക്കില്‍ എപ്പോ വേണമെങ്കിലും നിലം പതിക്കാം.. .. മനസ്സ് നിറയെ സ്നേഹവും കണ്ണ് നിറയെ വേദനയും ഉള്ള വേറെ ഒരിടം ഉണ്ടെന്നു തോന്നുന്നില്ല . അവന്‍ മെല്ലെ ആ ഇരുമ്പ് കവാടം തള്ളി തുറന്നു...

ചെറിയ ചാറ്റല്‍ മഴ ഉള്ളതിനാലവം പുറത്ത് അധികം ആരും ഉണ്ടായിരുന്നില്ല എങ്കിലും അവന്റെ കണ്ണുകള്‍ അവിടെ ഉടക്കി ... വരാന്തയുടെ വാതില്‍ പടിയില്‍ ഇരിക്കുന്ന ഒരു മനുഷ്യ രൂപം . .കുട കയ്യില്‍ ഇല്ലാത്തതിനാല്‍ അവന്‍ കുറച്ചു വേഗം നടന്നു ആ വരാന്തയുടെ ഒരു കോണില്‍ കയറി നിന്നു ഇറ്റു വീണ മഴത്തുള്ളികളെ മെല്ലെ പറഞ്ഞയച്ചു.... വരാന്തയില്‍ ഇരുന്നു ഇറ്റു വീഴുന്ന മഴ തുള്ളിയെ തഴുകാന്‍ എന്ന വണ്ണം കൈ നീട്ടുന്ന മുത്തശ്ശിയെ കണ്ടപ്പോള്‍ അവന്‍ ഓര്‍ത്തു, അവന്റെ മഴയെന്ന ചാപല്യം ആ മുത്തശ്ശിക്കും ഉണ്ടെന്നു....പതിയെ അവന്‍ നടന്നടുത്തു.....

കറുപ്പിനെ പാടെ മറന്ന വെള്ളിക്കൊലുസു പോലുള്ള മുടി, കണ്ണീരും വേദനയും ഒലിച്ചിറങ്ങി ചുളിവുകള്‍ ആയതാണോ ആ മുഖം നിറയെ , ആ ചുളിവുകള്‍ക്കും ഉണ്ട് ഒരു പാട് കഥ പറയാനെന്നു തോന്നി അവനു.... പല്ലുകളെ നിഷ്കരുണം വലിച്ചെറിഞ്ഞ തേജസ്സുറ്റ വദനം...

പതിയെ പിറകിലൂടെ ചെന്ന് ഒരു പരിചയവുമില്ലാത്ത ആ മുത്തശ്ശിയുടെ കവിളില്‍ അവന്‍ അപ്രതീക്ഷിതമായി നല്‍കിയ ആ ഉമ്മയില്‍ മുത്തശ്ശി ഒന്ന് സ്തംഭിച്ചു തിരിഞ്ഞു നോക്കി....എന്തെങ്കിലും ചോദിക്കുന്നതിനു മുന്നേ തന്നെ അവന്‍ അവരുടെ അടുത്തിരുന്നു , സ്തംഭനം നിഴലിച്ച മുഖം ഒരു ചെറു ചിരിയോടെ വിടരുന്നത് അവന്‍ കണ്ടു .. പ്രതീക്ഷിച്ച ചോദ്യം തന്നെ, മോന്‍ ആരാ? മുത്തശ്ശിയുടെ ചോദ്യത്തിന് അവന്‍ തിരിച്ചു നല്‍കിയത് ഒരു നിര്ധോഷമായ കന്നീര്‍ നനയാത ഒരു ചിരിയാരുന്നു , പിന്നെ അവന്‍ പറഞ്ഞു മുത്തശ്ശിയുടെ പെരക്കുട്ടിയാണെന്ന് കരുതിക്കോ , പേര് നന്ദു.

 ഏതോ നിര്‍വികാരതയില്‍ നിന്നും ഉണര്‍ന്ന മുത്തശ്ശി അവനെ തന്റെ മടിയിലേക്ക്‌ കിടത്തി , തിങ്ങി നിറഞ്ഞ അവന്റെ മുടികളിലൂടെ ആ വയസ്സാര്‍ന്ന വിരലുകള്‍ ഇഴഞ്ഞു നീങ്ങിയപ്പോള്‍ അത് നിഷ്കളങ്ക സ്നേഹത്തിന്റെ പ്രതിഫലനമാനെന്നു അവനു തോന്നി...... നഗ്നമായി ചുളിവുകള്‍ വരച്ചു വച്ചു തൂങ്ങി കിടന്ന മുലകള്‍‍ വിശപ്പിന്റെ, ജീവന്റെ, സ്നേഹത്തിന്റെ ഉറവ വറ്റാത്ത അക്ഷയ പാത്രമാനെന്നു തോന്നി, എന്നിട്ടും ആ അക്ഷയ നിധി ഇവിടെ ഉപേക്ഷിച്ചു പോയല്ലോ എന്നോര്‍ത്ത് അവന്റെ കണ്ണുകളില്‍ ഒരു കാര്‍മേഘം കറുത്തിരുണ്ട്ഉ .... അത് മറച്ചു വച്ചു അവന്‍ ആ സ്നേഹ നിധിയിന്മേല്‍ മെല്ലെ ഒന്ന് നുള്ളി, വാത്സല്യം വരി വിതറിയ ചിരിയുമായി അവര്‍ അവനെ തല്ലാനെന്ന വണ്ണം ഓങ്ങി പിന്നെ ആ കൈ കൊണ്ട് അവന്റെ കവിളില്‍ മെല്ലെ തഴുകി സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ള വെമ്പല്‍ ആ തഴുകലില്‍ ഉണ്ടായിരുന്നെന്ന് അവനു തോന്നി...പിന്നെയവന്റെ ഓരോ കുസൃതി ചോദ്യങ്ങളും പ്രവര്‍ത്തികളും അവരെ നിര്നിമെഷമായ ഏകാന്തതയില്‍ നിന്നും സ്നേഹത്തിന്റെ, സന്തോഷത്തിന്റെ തീരങ്ങളിലേക്ക് അടുപ്പിക്കുന്നതായിരുന്നു......

പിന്നെയവന്‍ ആ തഴുകുന്ന കൈകള്‍ മെല്ലെ പിടിച്ചു മാറ്റി ആ മടിയില്‍ നിന്നും എഴുന്നേറ്റു , പോകുവാന്‍ ആണെന്ന് അറിഞ്ഞപ്പോള്‍ ആ വൃദ്ധ അവനോടു പിണങ്ങി മുഖം തിരിച്ചു , അത് മനസ്സിലാകി അവന്‍ ആ സ്നേഹം വദനം തന്റെ രണ്ടു കൈകള്‍ കൊണ്ടും കവര്‍ന്നു ആ ചുളിഞ്ഞു വരണ്ട കവിളില്‍ ഒരുമ്മ കൊടുത്തു....ആ മുഖം വീണ്ടും നിലാവ് പോലെ പ്രകാശിച്ചു.. അവന്‍ കൈകള്‍ വീശി നടന്നകന്നു ........

തുറന്നിട്ട ഇരുമ്പ് കവാടം ആരും അടച്ചിട്ടുണ്ടാരുന്നില്ല, അവനു അത് കടന്നു തിരിച്ചു അടക്ക്മ്പോള്‍ അവനു കേള്‍ക്കമാരുന്നു മുത്തശ്ശിയുടെ ചോദ്യം... മോന്‍ ഇനി എന്ന വരിക.... അവന്‍ ഒന്നും പറയാതെ കൈകള്‍ വീണ്ടും വീശി തിരിഞ്ഞു നടന്നു..........

ഡോക്ടറും ദൈവും വിധിയെഴുതിയ ആറു മാസത്തിനു ഇനി 2 ദിവസം കൂടിയേ ഉള്ളൂ എന്ന് അവന്‍ എങ്ങിനെ ആ മുഗത് നോക്കി പറയും.....അടുത്ത സ്നേഹ തീരം തേടി അവന്റെ കാലുകള്‍ പിന്നെയും നടന്നകന്നു....

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 26, 2011

ശൂന്യത

ശൂന്യതയില്‍ നിന്നും ശൂന്യതയിലേക്ക് കണ്ണടച്ചിരുന്ന -
എന്നെ പ്രപഞ്ച സത്യങ്ങള്‍ കാണിച്ചു തന്നത് അവളാരുന്നു.
അവളുടെ വാക്കുകള്‍ ആയിരുന്നു എന്‍റെ കണ്ണുകള്‍
അവളിലൂടെ ഞാന്‍ മഴ കണ്ടു മഴ മേഘം കണ്ടു
പുഴയും പുഴയെ തഴുകുന്ന മന്ദ മാരുതനും കണ്ടു
നിറങ്ങള്‍ ചാലിച്ച മഴവില്ല് കണ്ടു
പൂക്കളെയും പൂമ്പട്ടയെയും കണ്ടു
പ്രപഞ്ചം എന്‍റെ മുന്നില്‍ വന്നു നിരന്നു
അവളുടെ സ്നേഹാര്‍ദ്രമായ വാക്കുകളില്ലൂടെ
അവളുടെ കൈകള്‍ കൊണ്ട് ഞാന്‍ സ്പര്‍ശനം അറിഞ്ഞു
വികാരതിനതീതമായ സ്നേഹ സ്പര്‍ശം
മനസ്സ് വസന്തം പോലെ പൂത്തതും
ശിശിരം പോലെ കുളിര്ത്തതും
അവളുടെ സ്പര്‍ശനതില്ലൂടെ ആയിരുന്നു
വിശാലമായ വഴിത്താരയില്‍ കല്ലും മുള്ളും തട്ടാതെ
വഴി തെളിയിച്ചത് അവളുടെ കാലുകള്‍ ആയിരുന്നു
സപ്തസ്വരങ്ങളും പ്രപഞ്ച ശബ്ദ മധുരിമയും
ഞാനറിഞ്ഞത് അവളുടെ ചുണ്ടുകളിലൂടെ ആയിരുന്നു.
പക്ഷെ അവളുടെ കണ്ണീരിന്റെ ചൂടും ഹൃദയത്തിന്റെ വിതുമ്പലും
ഞാന്‍ അറിഞ്ഞത് നീ എന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോഴാരുന്നു ...

ഞായറാഴ്‌ച, ഓഗസ്റ്റ് 21, 2011

എഴുതണം എന്ന് കരുതിയിരുന്നത് എഴുതാന്‍ പറ്റിയില്ല
കാരണം എന്താണെന്നു ചോദിച്ചാല്‍ അതും  പറയാന്‍ പറ്റില്ല
പറയാന് പറ്റാത്ത കാര്യങ്ങള്‍ പിന്നെയും പിന്നെയും ചോദിക്കരുതെന്ന് പറയാനേ എനിക്ക് പറ്റൂ.....ചോദിക്കാതിരിക്കാന്‍ നിനക്ക് പറ്റുമോ ?...‍

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 19, 2011

ആധി

ഞാന് പലപ്പോഴും ‍ആലോചിക്കാറുണ്ട് ഈ മേഘങ്ങള്ക്കൊന്നു ചിരിച്ചു കൂടെ എന്ന്. എപ്പോഴും വേദന പടര്‍ന്ന മുഖം മാത്രം.....നിന്റെ ചിരി കാണാന്‍ മാത്രം ഞാന് പല പകലുകള്‍ വെറുതെ ഇരുന്നു തീര്‍ത്തിട്ടുണ്ട്. പലവുരു ആലോചിച്ചു ഈ ദുഖത്തിന്റെ കാരണം.....

നിന്നോട് ചോദിക്കുമ്പോഴൊക്കെ നീ എനിക്ക് കണ്ണീരു പെയ്യിപ്പിച്ചു തരും... പിന്നെ പിന്നെ നീ ഞാന് ചോദിക്കുമ്പോഴൊക്കെ‍‍‍ കാറ്റിന്റെ പിറകില്‍ ഒളിച്ചു എന്നില്‍ നിന്നും ഓടി അകലും... നിന്റെ സന്തത സഹചാരിയായ കാറ്റിനോട് ചോദിച്ചപ്പോള്‍ അവളും കൈമലര്‍ത്തി കാണിച്ചു.... തുള്ളിയായി വരുന്ന ഓരോ മഴതുള്ളിയോടും ഞാന്ചോദിച്ചു അവര്‍ ഒന്നും മിണ്ടാതെ ഭൂമിയുടെ മാറിലെ ചൂടില്‍ മയങ്ങി ഉറങ്ങി...... നിന്റെ ചുംബനം ഏറ്റ ഓരോ മലയോടും ഞാന് ചോദിച്ചു അവര് നിന്റെ ചുംബനത്തിന്റെ മാസ്മരികതയില്‍ മയങ്ങി എന്റെ ചോദ്യം പോലും ശ്രവിച്ചില്ല ......

സ്നേഹത്തിന്റെ തൂവല്‍ സ്പര്‍ശമായ കാറ്റ് ഏറ്റു പ്രണയത്തിന്റെ സ്പന്ദനമാകുന്ന മഴയെ പെയ്യിക്കുന്ന നിനക്ക് മാത്രം ദുഖത്തിന്റെ ഇരുണ്ട മുഖം മൂടി ....എന്തൊരു വൈപരീത്യം ....

നീ പറഞ്ഞില്ലെങ്കിലും ഇപ്പോള്‍ എനിക്കറിയാം നിന്റെ ഈ മുഖത്തിന്റെ ഭാവം എന്തിന്റെതാണെന്ന്.......വിരഹത്തിന്റെ, വിരഹത്തിന്റെ മാത്രം‍‍‍ ..

സ്നേഹിച്ചു കൊതി തീരും മുന്‍പേ വിട പറയേണ്ടി വന്ന തിരകളെ ഓര്‍ത്തു, കൂടെ തുള്ളിക്കളിച്ചു നടന്ന പരല്‍ മീനുകളെ ഓര്‍ത്തു , അവയുടെ വേര്‍പാടിന്റെ നൊമ്പരത്തില്‍ ആശ്വാസമായി വന്ന നീലാകാശത്തെയും വിട്ടു പിരിയേണ്ടി വരുമെന്ന ഉള്‍വിളി ഓര്‍ത്തു , നിന്‍റെ ദുഖം പോലും ആരും കാണുന്നില്ലല്ലോ എന്ന ആധി  ഓര്‍ത്തു .......

കാറ്റിനെയും, മഴയെയും നീലാകാശത്തെയും  സ്നേഹിക്കുന്നവര്‍ എന്തെ നിന്നെ മാത്രം സ്നേഹിക്കാത്തത് , അവര്‍ എന്തെ നിന്നെ മാത്രം കാണാതെ പോയി ............. എനിക്കറിയില്ല, നിന്നെ ആശ്വസിപ്പിക്കാന്‍ എനിക്കാവില്ല... നിന്‍റെ വിരഹത്തെ തണുപ്പിക്കുവാന്‍ മാത്രമുള്ള സ്നേഹം എന്നിലില്ലാതെ പോയി....
പക്ഷെ എല്ലാവരും മറക്കുമ്പോഴും ഞാന്‍ നിന്നെ മാത്രം സ്നേഹിച്ചോട്ടെ....



വ്യാഴാഴ്‌ച, ഓഗസ്റ്റ് 18, 2011

ഇലയും മൊട്ടും പൂവുമില്ലാത്ത
ആ പനിനീര്ചെടിയുടെ മുള്ളുകൊണ്ട് പോറിയ
എന്‍റെ ചൂണ്ടു വിരലില്‍ നിന്നും ഇറ്റു വീണ
രക്ത തുള്ളികള്‍ കൊണ്ടവള്‍ ആ ചെടിയുടെ തടം നനച്ചു.....
അത് തളിര്‍ത്തു ..ഇലകളും, മൊട്ടുകളും പൂക്കളും വന്നു,
ചുവന്നു തുടുത്ത ആ റോസാ പൂവുകള്‍ക്ക്
എന്‍റെ രക്തത്തിന്റെ നിറവും

അവളുടെ നിശ്വാസത്തിന്റെ ,
പ്രണയത്തിന്റെ സുഗന്ധവുമായിരുന്നു

ചൊവ്വാഴ്ച, ഓഗസ്റ്റ് 16, 2011

വാകപൂ

വഴിയോരത്തെ വാക പിന്നെയും പൂത്തു
 
വര്‍ണാഭമായ ചുവന്ന പരവതാനി വിരിച്ച്
 
വാകപൂക്കള്‍ പിന്നെയും കൊഴിഞ്ഞുകൊണ്ടെയിരുന്നു
 
വിതരിയകലുന്ന  പൂക്കളെ നോക്കി വാക കരയാതിരുന്നു
 
വരും വര്ഷം അവര്‍ വീണ്ടും വരുമെന്ന പ്രതീക്ഷയില്‍
 
വരുവാന്‍ ആരുമില്ലാത്ത വാക പൂക്കള്‍ ‍ മാത്രം
 
വികൃതമായി പിന്നെയും തേങ്ങി കൊണ്ടേയിരുന്നു...
 
 

സ്വപ്ന വഞ്ചി

സ്വപ്നങ്ങള് കൂട്ടി വച്ചു ഞാനൊരു തോണിയുണ്ടാക്കി,

തുഴയായി നീ വന്നപ്പോള് എന്റെ സ്വപ്നവഞ്ചി -

തിരകളെയും കാറ്റിനെയും മൃദുവായി തഴുകി നീങ്ങി.

ദു:ഖ സ്മൃതികള് ഉണര്ത്തുന്ന തിരകള് സ്നേഹനിര്ഭരമായി

ധൃതി പിടിച്ചു ഓടുന്ന കാറ്റിന്റെ ക്രൂരത കവിതപോല് തരളമായി

പക്ഷെ ....ഇന്നീ നിലയില്ലാകയത്തില് ഞാന് അലയുകയാണ്

നിനയ്ക്കാതെ നഷ്ടപ്പെട്ട തുഴയെയും തേടി

ദിക്കറിയാതെ , ദിനമറിയാതെ ,രാവറിയാതെ.......



ചൊവ്വാഴ്ച, ഓഗസ്റ്റ് 09, 2011

വരുന്നൂ പ്രിയേ

കടലും   കടന്നു , കടല്‍തീരവും   താണ്ടി ,
നടന്നു  ദൂരെ  ഞാന്‍  ദിക്കറിയാതെ.
ഇന്നീ  മണല്‍തരികള്‍  എന്നെ  നോക്കി  ചിരിക്കുന്നു-
ദിക്കരിയാതിവന്‍  ഭ്രാന്തനിവനല്ലോ.
എണ്ണിയാല്‍  തീരാത്തൊരീ  മണല്‍തരികളില്‍-
കാലുകള്‍  പൂഴ്ന്നിരങ്ങാതെ  ഞാന്‍ -
വലിച്ചു  വെച്ച്  പിന്നെയും  നടക്കുന്നു.
ഇന്നലെയെന്‍  കൈ  പിടിച്ചു  നടന്നവള്‍ ,
ഇന്നീ തിരയിലെവിടെയോ  നീന്തിക്കളിക്കുന്നു.
എന്നെ  നോക്കി ചിരിക്കുന്നുണ്ടാവല്‍ ,
എന്കാലടികളെ  ഇക്കിളിയാക്കുന്നുണ്ടാവള്‍  , 
തുള്ളിയായി  ചിതറുന്ന  ഓരോ  തിരതുള്ളിയും ,
അവളുടെ  ചിരിയായി  എന്‍  കാതിലെത്തുന്നു.
ഈ  നീലാകാശത്തിന്റെയും നീലക്കടലിന്റെയും
നിശബ്ദ  നിഗൂടതയില്‍  അവള്‍  എന്നെയും  കാത്തിരിപ്പുണ്ട് ..
വരുന്നൂ  പ്രിയേ  നിന്‍  മടിയില്‍  തലചായ്ക്കാന്‍ , 
ഈ തീരങ്ങളില്‍  ഞാനനെന്‍  കാല്പാടുകള്‍  പതിപ്പിച്ചു -
നിന്നരികിളനയാന്‍ വെമ്പി  വലിക്കട്ടെ  ഈ  തളര്‍ന്ന  കാലുകള്‍ .
അതുവരെയും  എന്നെ നോക്കി ചിരിക്കട്ടെ  ,
ഈ മണല്‍തരികളും  പ്രപഞ്ചവും -
വിളിക്കട്ടെ  അവര്‍  എന്നെ  ഭ്രാന്തനെന്നു

തിങ്കളാഴ്‌ച, ഓഗസ്റ്റ് 08, 2011

സൂര്യന്‍

 സന്ധ്യാ നേരത്ത് കവിളുകള്‍ ചുവന്നു, നാണിച്ചു മുഖം

കുനിച്ചു നില്‍ക്കുന്ന നീ തന്നെയാണോ പകല്‍ മുഴുവന്‍

ഒരു പുരുഷന്റെ ഇച്ചാശക്തി പോലെ ജ്വലിച്ചു നിന്നത്.

നീ തന്നെയാണോ നിലാവിന്റെ മടിയില്‍ ഒരു കൊച്ചു

 കുട്ടിയെ പോലെ നിഷ്കളങ്കമായി ഉറങ്ങുന്നത് ...

 അതോ നിനക്കും മനുഷ്യനെ പോലെ പല  മുഖമാണോ....

അവിശ്വസനീയതയുടെ ഇരുള്‍ മൂടിയ മുഖം......

വേര്‍പാടിന്റെ വേദന

തിരിച്ചു കയറാന്‍ കഴിയാത്ത വിധം ഇലത്തുമ്പില്‍  എത്തി നില്‍ക്കുന്ന

ഓരോ മഞ്ഞുതുള്ളിക്കുമുണ്ടാകും വേര്‍പാടിന്റെ വേദന........

ഒന്നുകൂടി ആ ഇലയുടെ മാറില്‍ തഴുകി വരാന്‍, 

ഒന്നുകൂടി ആ മഴവില്ല് നിറങ്ങളെ പ്രതിഫലിപ്പിക്കാന്‍

മഞ്ഞുതുള്ളിക്കു നഷ്ടമാകുന്നത് ഒരിലയെ മാത്രമാണ് ,

ഇലകള്ക്കോ ഒരായിരം മഞ്ഞുതുള്ളികളെയും ........

ഇറ്റു വീഴുന്ന ഓരോ മഞ്ഞുതുള്ളിയും

ഇലയുടെ വേര്‍പാടിന്റെ കണ്ണീരാവും

ആരും കാണാതെ പോവുന്നതും,

നമ്മള്‍ കാണാതിരിക്കാന്‍ ശ്രമിക്കുന്നതുമായ കണ്ണീര്‍ …


ഞായറാഴ്‌ച, ഓഗസ്റ്റ് 07, 2011

നീ പെയ്തിട്ടും അണയാതെ പോയ ചില കനലുകള്
ഒര്മാകലായും നൊമ്പരമായും ഇന്നും അവശേഷിക്കുന്നു
 
ഓര്‍മ്മകള്‍ കാറ്റായി വരുമ്പോള്‍ ആ കനലുകള്‍ പിന്നെയും
 
നൊമ്പരമായി ആളിക്കത്തുന്നു , ഈ നൊമ്പരത്തില്‍ ഞാന്
കത്തി അമര്ന്നെങ്കില്‍ എന്നാശിച്ചുപോകുന്നു ....

ഞായറാഴ്‌ച, ജൂലൈ 31, 2011

പ്രിയനെ കാത്തിരിക്കുന്ന എന്റെ കൂട്ടുകാരിക്ക്

ശൂന്യമായ എന്നില്‍ നീ സ്വപ്നങ്ങളുടെ പുതുമഴ പെയ്യിച്ചു,

നീ എന്റെ വീഥികളില്‍ വസന്തവും ശിശിരവുമായി.

പടിയിരങ്ങിപോയ സ്വപ്ങ്ങന്ളെ ഞാന്‍ വീണ്ടും മാടിവിളിച്ചു ,

നിനക്ക് വേണ്ടി അവ പിന്നെയും എന്നില്‍  ചിറകുകള്‍ വിടര്‍ത്തി.

പക്ഷെ... ഇന്ന് നീ എന്നില്‍ നിന്നും അകലാന്‍ ശ്രമിക്കുമ്പോള്,

ഒരു യുഗം മുഴുവന്‍ പെയ്താലും കുളിരാതെ എന്റെ,

നെഞ്ചിടം നിനക്ക് വേണ്ടി നീരിക്കൊണ്ടിരിക്കുന്നു.

എന്നെങ്കിലും വസന്തവും ശിശിരവുമായി നീ

വീണ്ടും വരുമെന്ന പ്രതീക്ഷയോടെ..............‍


   


ബുധനാഴ്‌ച, ജൂലൈ 27, 2011

നിന്നിലെ ഞാന്‍

നിന്റെ നിശ്വാസം വസന്തത്തെ പോലും ദുര്‍ഗന്ധപൂരിതമാക്കുന്നു
നിന്റെ കാലടി കേട്ട്  പുഴകള്‍ താളം നിലച്ചു  നിശ്ചലമാകുന്നു,
നിന്റെ  കണ്ണിലെ  ക്രൂരതകണ്ട്  മൊട്ടുകള്‍  വിടരാതെ വാടികരിയുന്നു,
നിന്റെ  മേനിയില്‍  പെയ്തിറങ്ങുന്ന  മഴയില്‍  കാളിയ  വിഷമളിഞ്ഞിരിക്കുന്നു,

നിന്റെ  കണ്ണീരിനു  ഖനീഭവിച്ച   ചോരയുടെ നിരമനിഞ്ഞിരിക്കുന്നു,
നിന്റെ  സാന്നിധ്യം  ഏകാന്തതയെ  പോലും  ശബ്ദമലിനമാക്കുന്നു,
നിന്റെ  കരങ്ങള്‍  പിടിക്കാന്‍    മരണം  പോലും  ഭയക്കുന്നു , വെറുക്കുന്നു,

നിന്റെ  രോമകൂപങ്ങള്‍    നിര്‍ഗളിക്കുന്ന  ലാവ   പോലെ  ചുട്ടു  പൊള്ളുന്നു,
നിന്റെ  ജീവനില്‍  പ്രണയമില്ല , നിന്റെ  കാതുകളില്‍ ,  കണ്ണുകളില്‍  പ്രണയമില്ല,
നിന്റെ  വാക്കുകളില്‍ , ആത്മാര്തതയില്‍, നിന്റെ  വിശ്വാസത്തില്‍   പോലും   പ്രണയമില്ല

നിര്‍മലമായ  പ്രണയം  നിനക്കന്യമാണ് ,
നിന്നെ  വെരുക്കാന്പോലും  ആരും  പ്രണയിക്കില്ല , സ്നേഹിക്കില്ല,

നീ  വേരുക്കപ്പെടുവാന്‍ പോലും  അയോഗ്യനാണ്.
നിനക്ക്  മരണമില്ല , വേരുക്കുവാനും  സ്നേഹിക്കാനും , സ്നേഹിക്കപ്പെടാനും,

നിസബ്ദമായ  ശൂന്യത  മാത്രമേ  നിന്നെ  കാത്തു  നില്‍ക്കുന്നുള്ളൂ .
നിറങ്ങളില്ലാത്ത  ഇരുണ്ട   സൂന്യതയില്‍  നീ  ഭ്രാന്തമായി ജീവിക്കണം,

നീ  മലീമസമായ  മാംസ  പിന്ദമായി  പിന്നെയും  യുഗങ്ങള്‍ താണ്ടണം .
നിലാവുപോലെ  തെളിഞ്ഞ  പ്രണയം  നീ  അറിയുന്നതുവരെയും,

നീ  വേദനിപ്പിച്ച  ഹൃദയങ്ങളുടെ  ശാപം  നിനെ  വേട്ടയാടും..

ചൊവ്വാഴ്ച, ജൂലൈ 26, 2011

കണ്ണീരു വറ്റിയ എന്റെ കൂട്ടുകാരിക്ക്...

നിന്റെ ആത്മാവില്‍ ‍  വീണെരിയുന്ന  തേങ്ങലുകളെ
മൌന  മേഘങ്ങളാക്കി പകര്‍ന്നു  തരൂ
എന്റെ  സ്നേഹത്തിന്റെ  ചൂടേറ്റു  നിന്ടെ  കാര്‍മേഘങ്ങള്‍
മഴയായി   പെയ്യട്ടെ , നിന്ടെ  ആത്മാവ്  കുളിര്‍ക്കട്ടെ.
പേമാരിയായില്ലെങ്കിലും  ഒരു  ചാറ്റല്‍ മഴയയെങ്കിലും
നിന്റെ  ആത്മാവിന്‍  തീക്കനലുകള്‍  അനയ്ക്കട്ടെ
സ്നേഹത്തിനപ്പുരമുള്ള സൌഹൃദത്തിന്റെ  പനിനീര്പൂക്കള്‍
ആ  മഴയില്‍  വിരിഞ്ഞു  സുഗന്ധ   പൂരിതമാകട്ടെ …
നിനക്ക്  വേണ്ടി  ഞാനത്  നുള്ലാതിരിക്കം…..


ശനിയാഴ്‌ച, ജൂലൈ 23, 2011

എന്റെ പ്രിയ സുഹൃത്തിന്

ഇത്  നിനക്ക്  വേണ്ടി ,
കണ്ടുമുട്ടുവാന്‍ ‍  വൈകിയ  എന്റെ    പ്രിയ  സുഹൃത്തിന് .

വിരഹത്തെ മാറോടണച്ചു  ഏകാന്തന്തയുടെ ,
വിരിമാറില്‍  നക്ഷത്രങ്ങളെ  നോക്കി   മൌനമായി  കരയുന്ന -
പ്രിയ   സുഹൃത്തിന് …

മനസ്സിന്റെ  ഇഷ്ടങ്ങളെ  മൌനത്താല്‍  മറച്ചു ,
മഴയെ  പ്രണയിക്കുന്ന  എന്റെ  പ്രിയ  സുഹൃത്തിന് …

നിന്റെ  ദുഃഖങ്ങള്‍  എനിക്കും  എന്റെ  സന്തോഷങ്ങള്‍  നിനക്കും  തരാം ….
നിര്‍വികാരതയുടെ  മേലാപ്പ്  ഇനി  നിനക്ക്  വേണ്ട , കൂട്ടുകാരനായി -ഞാനുണ്ടാവുമ്പോള്‍ . .

വിതുമ്പി  വിറങ്ങലിച്ചു  വരുന്ന  മഴയെ  ആശ്വസിപ്പിക്കാം ,
വികൃതികാട്ടി  കലമ്പി  വരുന്ന  മഴയോട്  വഴക്കടിക്കാം ,

വിശാലമായ  സൌഹൃദ  തീരങ്ങളില്‍  വെറുതെ  ഇരുന്നു  ചിരിക്കാം,
വിധി വിളിച്ചു വരുത്തിയ ദുഃഖങ്ങള്‍  പാടെ  മറക്കാം .
നമ്മുടെ  സൌഹൃദത്തിന്റെ  നീരുറവ   വട്ടാതിരിക്കാന്‍ 
നനച്ചു  കുതിര്‍ത്തു  മഴ   പിന്നെയും  പെയ്തുകൊണ്ടിരിക്കട്ടെ .

വിളിക്കാതെ  വന്നതാണെങ്കിലും
വിളിചിരുത്തിയത്  മനസ്സോടെയനെന്നു  നീ   മറക്കേണ്ട കൂട്ടുകാരി

തീരങ്ങള്‍ തേടി അലയാന്‍ കൂട്ടുകാരനായി ഞാനും ഉണ്ട്.. …