വികലമായ ചിന്തകള്‍.......

പേജുകള്

ചൊവ്വാഴ്ച, നവംബർ 29, 2011

അന്ന്
എല്ലാവരും എന്നെ സ്നേഹിച്ചു പിറകെ നടന്നു
എല്ലാവരെയും ഞാന്‍ പുച്ചിച്ചു
പുറം തിരിഞ്ഞു നടന്നു
അവരുടെ നിരാശയില്‍ ഞാന്‍ ഉച്ചത്തില്‍ ചിരിച്ചു...
ഇന്ന്
സ്നേഹിച്ചവരെല്ലാം എന്നെ മറന്നു
പുതിയ ഉറവിടം തേടി എല്ലാവരും പോയപ്പോള്‍
ഇത്തിരി സ്നേഹം ഞാനും കൊതിച്ചു
ചോദിച്ചപ്പോള്‍ അവര്‍ എന്നെ നോക്കി, പിന്നെ മെല്ലെ
പുറം തിരിഞ്ഞു നടന്നു
ഞാന്‍ പിന്നെയും ഉച്ചത്തില്‍ ചിരിക്കാന്‍ ശ്രമിച്ചു
ഭ്രാന്തമായ ചിരി പുറത്തു വന്നത് ഗദ്ഗദമായി
നാളെ
കിട്ടിയത് വലിചെരിഞ്ഞതിനും
കിട്ടാത്തത് വലിച്ചടുപ്പിക്കാന്‍ ശ്രമിച്ചതിനും
വേണ്ടി നേടി എടുത്തത്‌
ഓര്‍ക്കാന്‍ കഴിയാത്ത കരുതുരുണ്ട ഒരു മനസ്സും
കരയാന്‍ അറിയാത്ത കണ്ണും,
എപ്പോഴും വിളറി ചിരിച്ചു കൊണ്ടിരിക്കുന്ന മുഖവും
പെയ്യാന്‍ ആവാതെ വിമ്പുന്ന മേഘം പോലെ.....

ലഹരി

കാള കൂട വിഷം കുടിക്കുവാന്‍ തോന്നി
പറഞ്ഞു കേട്ടതിന്റെ കയ്പ് നീര്
അനുഭവിച്ചറിയുവാന്‍ വല്ലാത്തൊരു ആഗ്രഹം.
എന്റെ ഹൃദയത്തില്‍ നിറച്ചിരിക്കുന്ന
കയ്പിനെക്കള്‍ കൂടുവാന്‍ വഴിയില്ല
ഓരോ നിമിഷവും അത് നിറഞ്ഞു കൊണ്ടിരിക്കയാണ്
തീര്‍ന്നു പോകാത്ത അക്ഷയ പാത്രം പോല്‍
തീരുമെന്ന് തോന്നുമ്പോഴൊക്കെ അത് നിറയ്ക്കാനുള്ള
മനസ്സിന്റെ മാന്ത്രികത എനിക്ക് നന്നായി അറിയാം
സ്നേഹത്തിന്റെ കയ്പ് നീര്‍ അത് എന്നെ
വല്ലാതെ അടിമപ്പെടുതിയിരിക്കുന്നു
സ്നേഹത്തിന്റെ മധുര തീര്‍ത്ഥം തരുന്നവര്‍ക്ക്
ഞാന്‍ എന്റെ ഹൃദയത്തിലെ കയ്പ് നീര്‍
പകരന്നു കൊടുക്കും ആ ലഹരിയില്‍ ഞാന്‍ അലിയും
അവരുടെ ആഗതമായ കണ്ണ് നീര്‍
പകര്‍ന്നിരുന്നത് എന്റെ മദ്യത്തിന്റെ മണമുള്ള
അലങ്കൊലമായാ മനസ്സിന്റെ ഉള്ളരയിലെക്കാരുന്നു
വസന്തത്തിന്റെ കുളിരാര്‍ന്ന ഐയ്സു കട്ട്കൊണ്ട്
ഞാന്‍ അത് നുകരുമായിരുന്നു..
ലഹരി, വെറുതെ ചിരിക്കുവാന്‍ തോന്നുന്ന ലഹരി
കരയട്ടെ അവര്‍ ഇനിയും കരയട്ടെ
എന്റെ ലഹരിക്ക്‌ അന്ധ്യമില്ലതിരിക്കട്ടെ
എന്റെ ഹൃദയം വീണ്ടും നിറയട്ടെ, തിരിച്ചു കൊടുക്കാത്ത
സ്നേഹത്തിന്റെ കയ്പ് നീര് കൊണ്ട് അത് നിറയട്ടെ....