വികലമായ ചിന്തകള്‍.......

പേജുകള്

ചൊവ്വാഴ്ച, ഓഗസ്റ്റ് 09, 2011

വരുന്നൂ പ്രിയേ

കടലും   കടന്നു , കടല്‍തീരവും   താണ്ടി ,
നടന്നു  ദൂരെ  ഞാന്‍  ദിക്കറിയാതെ.
ഇന്നീ  മണല്‍തരികള്‍  എന്നെ  നോക്കി  ചിരിക്കുന്നു-
ദിക്കരിയാതിവന്‍  ഭ്രാന്തനിവനല്ലോ.
എണ്ണിയാല്‍  തീരാത്തൊരീ  മണല്‍തരികളില്‍-
കാലുകള്‍  പൂഴ്ന്നിരങ്ങാതെ  ഞാന്‍ -
വലിച്ചു  വെച്ച്  പിന്നെയും  നടക്കുന്നു.
ഇന്നലെയെന്‍  കൈ  പിടിച്ചു  നടന്നവള്‍ ,
ഇന്നീ തിരയിലെവിടെയോ  നീന്തിക്കളിക്കുന്നു.
എന്നെ  നോക്കി ചിരിക്കുന്നുണ്ടാവല്‍ ,
എന്കാലടികളെ  ഇക്കിളിയാക്കുന്നുണ്ടാവള്‍  , 
തുള്ളിയായി  ചിതറുന്ന  ഓരോ  തിരതുള്ളിയും ,
അവളുടെ  ചിരിയായി  എന്‍  കാതിലെത്തുന്നു.
ഈ  നീലാകാശത്തിന്റെയും നീലക്കടലിന്റെയും
നിശബ്ദ  നിഗൂടതയില്‍  അവള്‍  എന്നെയും  കാത്തിരിപ്പുണ്ട് ..
വരുന്നൂ  പ്രിയേ  നിന്‍  മടിയില്‍  തലചായ്ക്കാന്‍ , 
ഈ തീരങ്ങളില്‍  ഞാനനെന്‍  കാല്പാടുകള്‍  പതിപ്പിച്ചു -
നിന്നരികിളനയാന്‍ വെമ്പി  വലിക്കട്ടെ  ഈ  തളര്‍ന്ന  കാലുകള്‍ .
അതുവരെയും  എന്നെ നോക്കി ചിരിക്കട്ടെ  ,
ഈ മണല്‍തരികളും  പ്രപഞ്ചവും -
വിളിക്കട്ടെ  അവര്‍  എന്നെ  ഭ്രാന്തനെന്നു