വികലമായ ചിന്തകള്‍.......

പേജുകള്

തിങ്കളാഴ്‌ച, ഡിസംബർ 12, 2011

Address is also not resettled...Y,,,, may be still in angry....
Not yet unblocked.. May be Permanent...
The whole 23 hrs I used to be buzy, to fight, to make her mad, to make her disturbed, tensed and more over to do hurt her like anything.  This is because I know the balance 1 hr is good enough me to bring her back and vice versa. But I have to realize that, once that 1 hr will not be enough to give me the same result what I experienced. But I cant stop my expectation even that is true.

ഞായറാഴ്‌ച, ഡിസംബർ 11, 2011

I believed a lot, but now…….  It’s not a secret, even though it has been penetrating again and again.  I could always wrap my wounds by their trust. Why am losing it always from everyone…why they can’t keep it inside.  Every one is having their own excuses........ Still i beleive them, fool, am i, may be,... ys may be..

തിങ്കളാഴ്‌ച, ഡിസംബർ 05, 2011

മരണം

ഈ ഊഷര ഭൂമിയില്‍, പ്രതീക്ഷയുടെ മരുപ്പച്ചയില്‍
പ്രത്യാശയോടെ നിന്നെ കാത്തിരിക്കുന്ന എന്നില്‍
വരണ്ട മണല്‍ കാറ്റില്‍എന്നെ മൂടി
നീയും പറന്നകലുകയാണോ മരണമേ
കാലത്തിന്റെ കാല്പാടുകള്‍ എന്റെയീ
ഉടഞ്ഞ ഹൃദയത്തില്‍ കാളിയ നൃത്തം
ചവിട്ടി കടന്നു പോകുമ്പോള്‍
നിലവിളിക്ക്‌ ത്രാണിയില്ലാത്ത
എന്റെ നിനമുനങ്ങിയ ഞരമ്പുകള്‍
നീ പിന്നെയും കാണാതെ പോവുകയാണോ
സ്നേഹിച്ചവരെ വെറുത്തും
വെറുതവരെ സ്നേഹിച്ചും
എന്റെ ഹൃദയ നാഡിയില്‍
ദുഷ്ടതയുടെ ചുടു രക്തം നിറച്ചും,
എന്റെ കണ്ണുകള്‍ക്ക്‌
കഴുക ജന്മം പകര്‍ന്നും
സ്നേഹം പകരാന്‍
സര്‍പ്പ ദാന്ധങ്ങള്‍ ഏകിയും
എന്റെ മനുഷ്യതം മരപ്പിച്ചപ്പോഴും
ഞാന്‍ അറിയാതിരുന്ന മരണമെന്ന
മാത്രികത, എവിടെയാണ് നീ
മനസ്സിലാകാത്ത മനുഷ്യതമാണ്
മനുഷ്യനെ മനുഷ്യനല്ലതക്കുന്നതെന്ന്
ഞാന്‍ അനുഭവിച് അറിയുമ്പോഴേക്കും
തിരിച്ചറിയാന്‍ കഴിയാത്ത വിധം
എന്റെ കണ്ണുകളില്‍ കറുപ്പു നിറഞ്ഞിരുന്നു
ചുറ്റിലും നിന്നും സ്നേഹം കാണിച്ചു
എന്നെ പരാജയപ്പെടുതുംബോഴെങ്കിലും
മരണമേ നിനക്കെന്നെ ഒന്ന് വാരി പുണര്‍ന്നു കൂടെ...
ഇനിയെങ്കിലും ഈ വിഷ പല്ലുകള്‍ നിര്ജീവമാകിക്കൂടെ
 
 

വ്യാഴാഴ്‌ച, ഡിസംബർ 01, 2011

പ്രണയത്തിന്റെ നിറം

പതിവില്ലാതെ അന്ന് എന്റെ നിശാഗന്ധി പൂത്തു
എല്ലാവരെയും കൊതിപ്പിച്ചു ചാറി പോയ ആ മഴയില്‍,
പുലരിയെ നോക്കി പുഞ്ചിരിച്ച മഴവില്ലിനെ
സാക്ഷിയാക്കി ഞാന്‍ എന്റെ പ്രണയം അറിയിച്ചു  
പ്രണയത്തിനു അന്ന് മഴവില്ലിന്റെ ചാരുത ആയിരുന്നു...

പിന്നെ വെളുപ്പ്‌
എന്റെ ശ്വാസവും നിശ്വാസവും നീയാണെന്ന്
പറഞ്ഞു എന്റെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയപ്പോള്‍
നമ്മള്‍ ഒന്നെന്നു ഓര്‍മിപ്പിച്ചു കൊണ്ട് തെളിഞ്ഞു വന്ന
നിഴല്‍ വിരിച്ച നിലാവിന്റെ, പരിശുന്ധിയുടെ , സ്നേഹത്തിന്റെ 
തൂവെള്ള നിറമായിരുന്നു അന്നെന്റെ പ്രണയത്തിനു.
പിന്നെ ചുമപ്പു
വാക്കുകള്‍ കൊണ്ട് ഞാനവളുടെ ഹൃദയം കോറിയപ്പോള്‍
അതിന്റെ ആഴം അവള്‍ എനിക്ക് കാണിച്ചു തന്നത്,
എന്റെ പ്രണയ ചുംബനം ഏറ്റ  അവളുടെ
സിരകളിലെ ജീവ രക്തം പകര്‍ന്നായിരുന്നു
എന്റെ വാക്കുകള്‍ മുറിവേല്‍പ്പിച്ചത് അവളുടെ
സ്നേഹം നിറഞ്ഞ സിരകളെ ആയിരുന്നു
അന്നെന്റെ പ്രണയത്തിനു കടും ചുവപ്പ് നിറമായിരുന്നു
പിന്നെ കറുപ്പ്
അവളുടെ പ്രണയം തിരിച്ചറിഞ്ഞ എന്റെ കണ്ണുകളില്‍
നോക്കി പിരിയമെന്നു പറഞ്ഞപ്പോള്
ഞാന്‍  കൂട്ട് പിടിച്ചു പോയത് ഇരുട്ടിനെ ആയിരുന്നു
കറുത്തിരുണ്ട കാര്‍ മേഘം ഉരുണ്ടു കൂടിയ ഇരുട്ട്
ഹിര്‍ദായത്തിന്റെ വേദന കണ്ടു നിലാവ് പോലും തെളിയതിരുന്ന
അന്ന് മുതല്‍ എന്റെ പ്രണയത്തിനു കറുപ്പ് നിറമായിരുന്നു
പിന്നെ...
അമ്പല നടയിലെ കെടാ  വിളക്കു   പോലെയായിരുന്നു
അവള്‍ തിരിച്ചു വരുമെന്ന എന്റെ പ്രതീക്ഷയും
അസ്തമിക്കാത്ത ആ പ്രതീക്ഷയില്‍ ഒരു നാള്‍
എന്റെതല്ലാത്ത കൈവിരല്‍ തുമ്പ് പിടിച്ചു അവള്‍
നടന്നകലുമ്പോള്‍ എന്റെ പ്രണയത്തിനു ശൂന്യതയുടെ
നിറമായിരുന്നു, എന്റെ ജീവിതത്തിനും
നിറങ്ങള്‍ പകര്‍ന്ന പ്രണയം തന്നെ നിറങ്ങള്‍ കവര്‍ന്നു
പോകുമ്പോള്‍ ബാക്കി വച്ചത് ആത്മാവില്ലാത്ത
ആത്മ നിയന്ത്രണം നഷ്ടപെട്ട ഒരു ദേഹമായിരുന്നു....
ഇവിടെയാണോ നീ പറഞ്ഞ സ്വര്ഗം...?
ഇവിടെയാണോ നീ ശ്വസിച്ച സ്വച്ചന്ദമായ കാറ്റ്..?
സിരകളില്ദുഷ്ടതയുടെ നൂല് കൊണ്ട്,
മനുഷ്യത്വം കെട്ടി വച്ചു,
കപട സ്നേഹത്തിന്റെ ചൂളയില്
മജ്ജയും മാംസവും വിലപേശുന്ന,
ശകുനിയുടെ പിന്ഗാമികള്വിലസുന്ന, ഇവിടെയാണോ
നീ പറഞ്ഞ സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ .....?
സുപ്രഭാതത്തിനും, കുര്ബാനയ്ക്കും, ബാങ്കിനും
പകരം നിലവിളിയുടെ സീല്ക്കാരങ്ങള്ക്ക്
കാതോര്ത്തിരിക്കുന്ന ഇവിടെയാണോ
നീ കേട്ട് വളര്ന്ന സപ്തസ്വരമാധുരി....?
കണ്ണില്കണ്ടത് കണ്ടില്ലാന്നു നടിച്ചവന്റെ
കഥയില്ലായ്മയില്നീതി നഷ്ടപ്പെടുന്ന
മാതാവിന്റെ രോദനം ആണോ നീ കേട്ടറിഞ്ഞ
സന്തുലിതമായ പൌരബോധം....?
തിരമാല പോലെ ആര്ത്തലച്ചു വരുന്ന
നിലവിളിയില്തണുത്തുറഞ്ഞ മാംസത്തിന്റെ,
നഗ്നത തിരയുന്ന മൃഗത്വമാണോ നീ പറഞ്ഞ
സ്നേഹത്തിന്റെ മാസ്മരികത ...?
കാത്തു വെച്ച സ്വപ്നങ്ങള്വഴിയില്
എരിയിക്കപ്പെട്ട ദൈവത്തിന്റെ സ്വന്തം നാട്ടിലെ,
ഒറ്റക്കൈയ്യന്മാരുടെ അട്ടഹാസമാണോ
നീ കേട്ട പ്രഭാത വന്ദനം....?
സൌമ്യയുടെയും രഘുവിന്റെയും
ബലിതര്പ്പണത്തിനു പീഠം ഒരുക്കിയ
ഇവിടെയാണോ നീ സ്നേഹിച്ച മരുപ്പച്ച...?
ഇനിയും നീ പറയരുത് , നീ സ്നേഹിച്ച ദൈവം
ഇവിടെയാണെന്ന്.... ഇതാണ് ദൈവത്തിന്റെ സ്വന്തം നാടെന്നു....